‘മകൻ ചാരനല്ല, നാടുവിട്ടത് പ്രണയിനിയെ തേടി’
text_fieldsഹൈദരാബാദ്: തെൻറ മകൻ ചാരനല്ലെന്നും കാമുകിയെത്തേടി നാടുവിട്ടതാണെന്നും പാകിസ്ത ാനിൽ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശി പ്രശാന്ത് വൈൻഡമിെൻറ പിതാവ് ബാബു റാവു. നിയ മവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് പാകിസ്താനിൽ അറസ്റ്റിലായ രണ്ട് ഇന്ത്യ ക്കാരിൽ ഒരാളാണ് പ്രശാന്ത്. മധ്യപ്രദേശിൽനിന്നുള്ള ദുർമി ലാൽ ആണ് മറ്റൊരാൾ. സോഫ് റ്റ്വെയർ എൻജിനീയറായ പ്രശാന്തിനെ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യവെ 2017 ഏപ്രിൽ 11നാണ് കാണാതായത്.
മകെൻറ പ്രണയിനി ഇന്ത്യവിട്ട് സ്വിറ്റ്സർലൻഡിലേക്ക് പോയതിനെ തുടർന്ന് അവരെ തേടിയാണ് മകൻ രാജ്യംവിട്ടതെന്നാണ് ബാബു റാവു പറയുന്നത്. അന്നുതന്നെ മകനെ കാണാതായതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏജൻറ് മുഖേന പാകിസ്താനിലൂടെ തുർക്കി വഴി സ്വിറ്റ്സർലൻഡിൽ എത്താൻ ശ്രമിച്ചതാകാം പ്രശാന്തിനെ കുടുക്കിയതെന്നാണ് ഹൈദരാബാദ് പൊലീസ് സംശയിക്കുന്നത്. രാജസ്ഥാൻ അതിർത്തിയിലൂടെ വ്യാജ രേഖകളുമായി പാകിസ്താനിൽ എത്തിച്ചശേഷം ഇയാളുടെ പണം അപഹരിച്ച് ഏജൻറ് കൈവിട്ടതാകാമെന്നും പൊലീസ് പറയുന്നു.
എത്രയുംവേഗം കുടുംബത്തോടൊപ്പം എത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചുള്ള പ്രശാന്തിെൻറ വിഡിയോ കഴിഞ്ഞ ദിവസം ഔദ്യോഗിക വൃത്തങ്ങൾവഴി കുടുംബത്തിന് ലഭിച്ചിരുന്നു.
2017 മുതൽ വിവരങ്ങളൊന്നുമില്ലാതെ ആശങ്കയിൽകഴിഞ്ഞ കുടുംബത്തിന് പ്രശാന്ത് പാകിസ്താനിലുണ്ടെന്ന വിവരം ആശ്വാസമായതായി പിതാവ് ബാബു റാവു പറഞ്ഞു. നിരപരാധിയായതിനാൽ ഇരുസർക്കാറുകളും പ്രശാന്തിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.