Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാംഹൗസ്, സ്കോർപിയോ,...

ഫാംഹൗസ്, സ്കോർപിയോ, ആഡംബര വീട്: രാമക്ഷേത്ര സംഭാവന തട്ടിപ്പ് പ്രതിയുടെ സമ്പത്ത് ഞെട്ടിക്കുന്നു

text_fields
bookmark_border
ഫാംഹൗസ്, സ്കോർപിയോ, ആഡംബര വീട്: രാമക്ഷേത്ര സംഭാവന തട്ടിപ്പ് പ്രതിയുടെ സമ്പത്ത് ഞെട്ടിക്കുന്നു
cancel

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. കേസിലെ എട്ട് പ്രതികളിൽ ഉൾപ്പെട്ട അനുകൽപ് മിശ്രയും ഭാര്യാസഹോദരൻ ലവ്കുഷ് മിശ്രയും സംഭാവന തട്ടിപ്പിലെ പ്രധാന കണ്ണികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിനുള്ള സംഘത്തിൽ ലവ്കുഷിനെ നിയമിക്കാൻ അനുകൽപ് സ്വാധീനം ചെലുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അനുകൽപാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അനുകൽപിന്റെ അയോധ്യയിലെ ബസാവ ഗ്രാമത്തിലെ വീട് സന്ദർശിച്ച അന്വേഷണസംഘത്തിന് ഗ്രാമത്തിലെ മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും ആഡംബരപൂർണമായ വീടാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് സമീപവാസിയായ ബന്ധു അന്വേഷണസംഘത്തോട് പറഞ്ഞു. മുമ്പ് ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടിയ ജീവിതമാണ് നയിക്കുന്നതെന്നും അയൽവാസികൾ പറയുന്നു. ഗ്രാമവാസികളിൽ പലരും അനുകൽപിനെ "നല്ല വ്യക്തി"യെന്ന് വിശേഷിപ്പിക്കാൻ പോലും തയ്യാറായില്ല.

അനുകൽപിന്റെ മുത്തച്ഛൻ രാജേന്ദ്ര പ്രസാദ് മിശ്രയുടെ മൊഴിപ്രകാരം, അനുകൽപിന്റെ പിതാവ് റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ്. ഗ്രാമത്തിൽ ഏഴ് ദിവസം നീണ്ടുനിന്ന വലിയ മത പരിപാടിയിൽ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. രാമക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അയോധ്യ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്രയും വലിയ പരിപാടിക്ക് ആവശ്യമായ പണംഅനുകൽപിന് എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യവും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.

ഗ്രാമത്തിന്റെ പുറമ്പോക്കിൽ അടുത്തിടെ ഒരു ഫാംഹൗസ് നിർമ്മിച്ചതായും, കഴിഞ്ഞ വർഷം അയോധ്യയിൽ ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന വീട് വാങ്ങിയതായും നാട്ടുകാർ പറഞ്ഞു. ഇതിനുപുറമെ, ഒരു വാഹനം ഉണ്ടായിരുന്നിട്ടും പുതിയ മഹീന്ദ്ര സ്കോർപിയോ എസ്‌യുവി ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

ബാങ്കിന്റെ ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാരനായിരുന്ന അനുകൽപ് മൂന്ന് വർഷം മുമ്പാണ് ക്ഷേത്രത്തിലെ സംഭാവന എണ്ണൽ സംഘത്തിൽ ചേർന്നത്. പിന്നീട് അതേ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയിലൂടെ ഭാര്യാസഹോദരൻ ലവ്കുഷിനെയും അതേ സംഘത്തിൽ നിയമിച്ചു. അയോധ്യയിലെ റുദൗലി മേഖലയിലെ സ്വദേശിയായ ലവ്കുഷ് വാടകവീട്ടിലാണ് താമസം. എന്നാൽ അടുത്തിടെ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന മോട്ടോർസൈക്കിൾ വാങ്ങിയതായും അയൽവാസികൾ വെളിപ്പെടുത്തി.

കേസിലെ എട്ട് പ്രതികളുടെയും സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ വിശദമായി പരിശോധിച്ച് മോഷ്ടിച്ച പണം എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wealthaccusedIndia Newsram temple scam
News Summary - Farmhouse, Scorpio, and Luxury Mansions: Ram temple scam accused's wealth is shocking
Next Story