Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം: കേന്ദ്രം...

കർഷക സമരം: കേന്ദ്രം കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്ന് സൂചന

text_fields
bookmark_border
farmers protest live update, second phase meeting started
cancel

ന്യൂഡൽഹി: ഇന്ന് നടക്കാനിരിക്കുന്ന കർഷകരുമായുള്ള ചർച്ചയിൽ കേന്ദ്രം കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്ന് സൂചന. താങ്ങുവിലയിൽ പുതിയ ഉത്തരവ് ഇറക്കാനുള്ള നീക്കം സർക്കാർ നടത്തിയേക്കുമെന്നാണ് വിവരം.എന്നാൽ വിവാദ നിയമം ആദ്യം പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. കാർഷിക നിയമം പിൻവലിക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന ആലോചനയും കേന്ദ്രം നടത്തുന്നുണ്ട്.


രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചായിരുന്നു യോഗം തീരുമാനിച്ചത്. എന്നാൽ 12.30 ഓടെയാണ് ചർച്ച ആരംഭിച്ചത്. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ചർച്ചയിൽ 35 കർഷക സംഘടനകളും പങ്കെടുക്കും.

കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു.


അതേസമയം ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷക സംഘടനകൾ സമരം കൂടുതൽ വ്യാപിപ്പിക്കും. ഡൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ഇന്ന് സന്ദർശിക്കും. കർഷകപ്രക്ഷോഭത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള വഴി തേടി രംഗത്തിറങ്ങിയ ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി ബുധനാഴ്ച വീണ്ടും ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra singh tomar
Next Story