ജന്തർ മന്തറിൽ കർഷക സമരം, പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നു. 40ഓളം കർഷക സംഘടനകളിൽ നിന്നായി 200ഓളം പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.
ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കർഷകർ നാല് ബസുകളിലായി ജന്തർ മന്തറിലെത്തിയത്. ഇന്ന് മുതൽ ആഗസ്ത് 13 വരെയാണ് കർഷകർ സമരം നടത്തുക.
Delhi: Bharatiya Kisan Union leader Rakesh Tikait reaches Jantar Mantar as farmers begin their protest against Central Government's three farm laws. pic.twitter.com/8LdOFkIlnp
— ANI (@ANI) July 22, 2021
അതേസമയം, കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ എം.പിമാർ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു.
പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തെ തുടർന്ന് ഉച്ച രണ്ടുമണി വരെ പിരിഞ്ഞിരുന്നു. കാർഷിക നിയമങ്ങളിലും ഫോൺ ചോർത്തൽ വിഷയത്തിലും ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് സഭാനടപടികൾ ബഹളത്തിൽ മുങ്ങിയത്.
കേരളത്തിൽനിന്ന് പതിമൂന്നുപേർ
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ നടത്തുന്ന ബദൽ പാർലമെൻറിൽ കേരളത്തിൽനിന്നുള്ളവരും. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഒാഡിനേറ്റർ കെ.വി. ബിജു, ദക്ഷിണേന്ത്യൻ കോഒാഡിനേറ്റർ പി.ടി. ജോൺ, സംസ്ഥാന കോഒാഡിനേറ്റർ ബിനോയ് തോമസ്, സംസ്ഥാന കൺവീനർ ജോയ് കണ്ണഞ്ചിറ, കണ്ണൂർ ജില്ല പ്രസിഡൻറ് സുരേഷ് കുമാർ, എറണാകുളം ജില്ല പ്രസിഡൻറ് പോൾസൺ, ഹംസ പുല്ലാട്ടിൽ, കണ്ണൂർ, ജോയ് മലേമൽ, അതിരതൻ പാലക്കാട്, ജോസഫ് വടക്കേക്കര, ആനന്ദൻ പയ്യാവൂർ, അമൽ കുര്യൻ എന്നിവരാണ് ആദ്യദിവസം കർഷക പാർലമെൻറിൽ പെങ്കടുത്തത്.
ലോകത്തിൽ മോദിയെ പോലെ കാർഷിക ഉൽപന്നങ്ങളുടെ തീരുവകുറച്ച ഭരണാധികാരിയില്ലെന്ന് കെ.വി. ബിജു കുറ്റപ്പെടുത്തി. ആഗസ്റ്റ് 13വരെ കർഷക പാർലമെൻറിൽ കേരളത്തിൽനിന്നുള്ള അഞ്ച് പ്രതിനിധികളുണ്ടാകുമെന്ന് സംസ്ഥാന കൺവീനർ ജോയ് കണ്ണഞ്ചിറ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.