കർഷക മാർച്ച് വ്യാഴാഴ്ച ഡൽഹിയിൽ
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കര്‍ഷകസംഘടനകളുടെ ഏകോപന സമിതിയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലുള്ള കർഷക മാർച്ച് വ്യാഴാഴ്ച ഡൽഹിയിലെത്തും. 200ഒാളം കർഷക സംഘടനകളാണ് മാർച്ചിൽ പെങ്കടുക്കുന്നത്.
ബുധനാഴ്ച രാത്രി വിവിധ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തിച്ചേരും. വ്യാഴാഴ്ച പകൽ അതിർത്തികളിൽ തമ്പടിച്ചവർ ഡൽഹിയിലെ രാംലീല മൈതാനത്തേക്ക് റാലികളായി നീങ്ങും. വെള്ളിയാഴ്ച രാംലീലാ മൈതാനിയിൽനിന്ന് പാർലമെൻറിലേക്ക് മാർച്ച് നടത്തുമെന്ന് സംഘാടകർ പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, കൃഷിഭൂമിയിലുള്ള അവകാശം ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിർത്തുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
കർഷകരുെടതടക്കമുള്ള യഥാർഥ പ്രശ്നങ്ങളിൽനിന്ന് വഴി തിരിച്ചുവിടാനാണ് ബി.ജെ.പി അയോധ്യവിഷയം കൊണ്ടുവരുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു. കർഷക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വിഷയമാക്കും. സർക്കാറിെൻറ നയങ്ങൾക്കെതിരെ നടക്കുന്ന മാർച്ചിൽ ലക്ഷങ്ങൾ പെങ്കടുക്കുമെന്നും തിങ്കളാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കിസാൻസഭ നേതാക്കളായ കെ.കെ രാഗേഷ് എം.പി, വിജു കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.