മുഖാമുഖം കാണാതെ നികുതി നിർണയം, പരാതിയിൽ തീർപ്പ്
text_fieldsന്യൂഡൽഹി: നികുതിയടവ്, പരാതി പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക സംവിധാനത്തിന് വ്യാഴാഴ്ച തുടക്കമിട്ടത്. സത്യസന്ധരായ നികുതിദായകരെ നികുതി വകുപ്പ് മാന്യമായി കൈകാര്യം ചെയ്യുെന്നന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. നികുതിദായകനും നികുതി ഉദ്യോഗസ്ഥരുമായി നേരിൽ കാണാതെതന്നെ വിഷയങ്ങൾ പരിഹരിക്കുന്ന വിധമാണ് ക്രമീകരണം.
ഫേസ്ലെസ് അസസ്മെൻറ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. പരസ്പരം കാണാൻ അവസരം കൊടുക്കാത്ത നികുതി നിർണയ, പരാതി പരിഹാര ക്രമീകരണം അഴിമതി ഇല്ലാതാക്കുമെന്നാണ് സർക്കാർ കരുതുന്നത്. നികുതി നിർണയം യുക്തിസഹമാവും. നികുതിദായകന് നികുതിവകുപ്പിനെ ഭയപ്പാടോടെ സമീപിക്കേണ്ടി വരില്ല. നിർമിതബുദ്ധി-വിവര വിശകലന സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് ഓരോ നികുതിദായകനെയും തെരഞ്ഞെടുക്കുന്നത്.
ഓരോ ഓഫിസിനും ഉണ്ടായിരുന്ന പ്രദേശ പരിധി ഇല്ലാതാകുമെന്നതും വലിയ മാറ്റമാണ്. രേഖകളുടെ തിരിച്ചറിയൽ നമ്പർ അടിസ്ഥാനപ്പെടുത്തി കേന്ദ്രീകൃത രീതിയിലാവും നോട്ടീസ് അയക്കുക. ആദായനികുതി ഓഫിസിൽ പോവുകയോ നികുതി ഉദ്യോഗസ്ഥരെ നേരിൽ കാണുകയോ വേണ്ട. ഓരോ അസസ്മെൻറ് ടീമിെൻറയും പ്രവർത്തനം പ്രത്യേകമായി അവലോകനം ചെയ്യും. നികുതിനിർണയ ഉത്തരവ് ഒരു നഗരത്തിലാണെങ്കിൽ, അത് അവലോകനം ചെയ്യുന്നതും തീർപ്പാക്കുന്നതും മൂന്നാമതൊരു നഗരത്തിലാവും. ഗുരുതര ക്രമക്കേട്, വലിയ നികുതി വെട്ടിപ്പ്, പരിശോധന എന്നിവ ഈ സംവിധാനത്തിെൻറ പരിധിയിൽവരില്ല. പുതിയ അപ്പീൽ സംവിധാനം സെപ്റ്റംബർ 25ന് പ്രാബല്യത്തിലാകും. രാഷ്ട്ര പുരോഗതിക്ക് സത്യസന്ധമായി സ്വമേധയാ നികുതി നൽകി സഹകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.