Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയം...

രാഷ്ട്രീയം ഉപേക്ഷിച്ച് ശശികല; പ്രഖ്യാപനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

text_fields
bookmark_border
vk sasikala
cancel

ചെന്നൈ: രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും മാറിനിൽക്കുന്നതായി അന്തരിച്ച ജയലളിതയുടെ സഹായി വി.കെ. ശശികല. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കുന്ന പ്രസ്താവന ശശികല പുറപ്പെടുവിച്ചത്.

ജയലളിതയുടെ സൽഭരണം ഉണ്ടാവാൻ പ്രാർഥിക്കുന്നു. പദവിക്കും അധികാരത്തിനും വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ സ്നേഹമുള്ള പ്രവർത്തകരോടും തമിഴക ജനതയോടും തനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു. ജയലളിത ജീവിച്ചിരിക്കെ അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സഹോദരിയായി നിലകൊണ്ടു. ജയലളിതയുടെ ഭരണം തുടരാൻ മുഴുവൻ പ്രവർത്തകരും െഎക്യേത്താടെ പ്രവർത്തിക്കണം. പൊതുശത്രുവായ ഡി.എം.കെയെ ഭരണത്തിൽനിന്ന് അകറ്റിനിർത്തണമെന്നും ശശികല പ്രസ്താവനയിൽ അഭ്യർഥിച്ചു.

ശശികലയുടെ പിന്മാറ്റത്തിനു പിന്നിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിെൻറ ശക്തമായ സമ്മർദമാണ് കാരണമെന്ന് നിരീക്ഷകർ കരുതുന്നു. ടി.ടി.വി ദിനകരൻ നയിക്കുന്ന 'അമ്മ മക്കൾ മുന്നേറ്റ കഴക'ത്തിനുവേണ്ടി ശശികല പ്രചാരണരംഗത്തിറങ്ങിയാൽ ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാവുമായിരുന്നു. ജയിൽമോചിതയായതിനു ശേഷം താൻ രാഷ്ട്രീയത്തിൽ സജീവമായി രംഗത്തിറങ്ങുമെന്ന് പ്രസ്താവിച്ചിരുന്നു.

ഇപ്പോഴും താൻ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്നും പാർട്ടി പതാകയും ചിഹ്നവും ഉപയോഗിക്കാൻ അവകാശമുണ്ടെന്ന വാദമുന്നയിച്ച് നൽകിയ കേസിെൻറ വിചാരണ മാർച്ച് 15ന് ചെന്നൈ സിവിൽ കോടതിയിൽ നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അണ്ണാ ഡി.എം.കെയിൽനിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭ്യമാവാത്ത സാഹചര്യത്തിലാണ് തീരുമാനത്തിന് കാരണമായതെന്ന് അഭിപ്രായമുണ്ട്.

ശശികലയുടെ തീരുമാനം എടപ്പാടി പളനിസാമി- ഒ. പന്നീർശെൽവം നയിക്കുന്ന അണ്ണാ ഡി.എം.കെക്ക് ആശ്വാസം പകരുന്നതാണ്. ഇൗയിടെ രജനികാന്തും രാഷ്ട്രീയത്തിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശശികലയും നിലപാട് പ്രഖ്യാപിച്ചത്. ശശികലയുടെ പ്രസ്താവന അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരെ നിരാശയിലാഴ്ത്തി.

അവിഹിത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ വി.കെ. ശശികല സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം വേഗത്തിലാക്കിയിരുന്നു. പ്രവർത്തകരോടൊപ്പം എന്നും താനുണ്ടാവുമെന്ന് വ്യക്തമാക്കിയ ശശികല, ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടരുകയെന്ന ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജയിൽ വാസത്തിനു ശേഷം ഈ മാസം ഒൻപതിന് ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാർട്ടി പ്രവർത്തകർ യോജിച്ച് പ്രവർത്തിക്കണമെന്നും ശശികല ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkvk sasikala
News Summary - Expelled AIADMK Chief VK Sasikala Quits Politics Ahead Of Tamil Nadu Polls
Next Story