Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2024 10:29 PM IST Updated On
date_range 24 Feb 2024 10:29 PM ISTആറു പേരെ കൊന്ന കേസിൽ മുൻ ഗുസ്തി കോച്ചിന് വധശിക്ഷ
text_fieldsbookmark_border
ചണ്ഡിഗഢ്: നാലു വയസ്സുകാരൻ ഉൾപ്പെടെ ആറുപേരെ കൊന്ന കേസിൽ മുൻ ഗുസ്തി കോച്ച് സുഖ്‍വീന്ദർ സിങ്ങിന് രോഹ്തക് കോടതി വധശിക്ഷ വിധിച്ചു. 2021 ഫെബ്രുവരിയിലായിരുന്നു കുറ്റകൃത്യം.
ജോലിയിൽനിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യംമൂലം മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, അവരുടെ മകൻ സർതാജ്, ഗുസ്തി കോച്ചുമാരായ സതീഷ് കുമാർ, പ്രദീപ് മാലിക്, ഗുസ്തിക്കാരി പൂജ എന്നിവരെ സുഖ്‍വീന്ദർ വെടിവെച്ചു കൊല്ലുകയായിരുന്നു.
സുഖ്‍വീന്ദർ സിങ് 1.26 ലക്ഷം പിഴയുമടക്കണമെന്ന് കോടതി വിധിച്ചു. പഞ്ചാബ്-ഹരിയാന ഹൈകോടതി ശരിവെക്കും വരെ വിധി നടപ്പാക്കരുതെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

