ലഖ്നോ: കൂട്ടബലാൽസംഗ കേസിൽ യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം. മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് പ്രജാപതിക്ക് അനുവദിച്ചത്. 2017 മാർച്ച് മുതൽ പ്രജാപതി ജയിലിലാണ്.
ചിത്രകൂഡ് സ്വദേശിയെ പ്രജാപതിയും കൂട്ടാളികളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇവരുടെ മകളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 2014ലാണ് മന്ത്രി ആദ്യമായി പീഡിപ്പിച്ചതെന്നും 2016 ജൂലൈ വരെ ഇത് തുടർന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പരാതി നൽകിയതെന്നും അവർ പറഞ്ഞിരുന്നു.
പ്രജാപതിക്കെതിരെ ഖനന അഴിമതി കേസും നിലവിലുണ്ട്. ഇത് ഇപ്പോൾ സി.ബി.ഐ അേന്വഷിക്കുകയാണ്. സമാജ്വാദി പാർട്ടി സർക്കാറിൽ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി.