Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ex-CAG Vinod Rai tenders apology to Sanjay Nirupam in defamation case
cancel
Homechevron_rightNewschevron_rightIndiachevron_right2ജി അഴിമതിയിൽ സി.എ.ജി...

2ജി അഴിമതിയിൽ സി.എ.ജി പറഞ്ഞത്​ നുണയോ? കോടതിയിൽ മാപ്പ്​ പറഞ്ഞ്​ വിനോദ്​ റായ്, ​എല്ലാം വ്യാജമെന്ന്​ സഞ്ജയ് നിരുപം

text_fields
bookmark_border

മുംബൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങി​െൻറ കാലത്തുനടന്ന ഉൾപ്പെട്ട 2ജി സ്‌പെക്ട്രം വിവാദത്തിൽ നിരുപാധികം മാപ്പുപറഞ്ഞ്​ മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച അപകീർത്തി കേസിലാണ് റായ് മാപ്പു പറഞ്ഞത്. 2 ജി സ്‌പെക്ട്രം റിപ്പോർട്ടിൽ നിന്ന് മൻമോഹൻ സിങ്ങിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സഞ്ജയ് നിരുപമും മറ്റു ചില എംപിമാരും തനിക്കു മേൽ സമ്മർദം ചെലുത്തി എന്നാണ് വിനോദ് റായ് ആരോപിച്ചിരുന്നത്. 2014ൽ നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്​തത്.

'ഇന്റർവ്യൂ ചെയ്യുന്നവർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി, അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് പുറത്തുവിടാതിരിക്കാൻ എന്നെ സമ്മർദ്ദത്തിലാക്കിയ എംപിമാരിൽ ഒരാളായി സഞ്ജയ് നിരുപമിന്റെ പേര് ഞാൻ അശ്രദ്ധമായും തെറ്റായും പരാമർശിച്ചുവെന്ന് മനസ്സിലാക്കുന്നു. എന്റെ പ്രസ്​താവനകൾ സഞ്ജയ് നിരുപമിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും ഉണ്ടാക്കിയ വേദന ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, ഉണ്ടായ മുറിവുകൾക്ക് നിരുപാധികം മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'-വിനോദ് റായ് ത​െൻറ മാപ്പപേക്ഷയിൽ പറഞ്ഞു. ഇതേപറ്റി സഞ്​ജയ്​ നിരുപമും ട്വിറ്ററിലൂടെ പ്രതികരിച്ചു.


'ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം' - കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നിരുപം ആവശ്യപ്പെട്ടു.

ടൈംസ് നൗ വാർത്താ ചാനലിൽ അർണബ് ഗോസ്വാമി, ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിനു വേണ്ടി സാഗരിക ഘോഷ് എന്നിവർക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദ് റായ് ആരോപണങ്ങൾ ഉന്നയിച്ചത്. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹനു വേണ്ടി ഇടപെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. റായ് നുണ പറയുകയാണ് എന്നാണ് തുടക്കം മുതൽ തന്നെ സഞ്ജയ് നിരുപം നിലപാടെടുത്തിരുന്നത്.

തന്നെ സമ്മർദത്തിലാക്കിയെന്ന് റായ് തെറ്റായി പറയുന്ന വീഡിയോയും നിരുപം പുറത്തുവിട്ടു. 2ജി സ്‌പെക്‌ട്രം, കൽക്കരിപ്പാടം എന്നിവയുടെ വിഹിതം സംബന്ധിച്ച സിഎജിയായി റായിയുടെ റിപ്പോർട്ടുകളെ അദ്ദേഹം "അസംബന്ധം" എന്ന് വിശേഷിപ്പിച്ചു. 2ജി വിതരണത്തിൽ ഏഴ് വർഷം നീണ്ടുനിന്ന നിരവധി ഹിയറിംഗുകൾക്ക് ശേഷവും അഴിമതി നടന്നതിന് തെളിവ്​ കണ്ടെത്താനായിട്ടില്ലെന്നും നിരുപം കൂട്ടിച്ചേർത്തു. 'റിപ്പോർട്ട് മുഴുവൻ കെട്ടിച്ചമച്ചതാണ്, ഈ തെറ്റായ റിപ്പോർട്ടുകൾക്ക് വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയുകയും വേണം'-അദ്ദേഹം കൂട്ടിച്ചേർത്തു. 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലികോം മന്ത്രി എ രാജയെയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കനിമൊഴിയെയും 2017ൽ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseSanjay NirupamVinod Rai
News Summary - Ex-CAG Vinod Rai tenders apology to Sanjay Nirupam in defamation case
Next Story