'ഞങ്ങളെല്ലാവരും ജന സേവകരാണ്'; സ്വാതന്ത്ര്യദിന പ്രസംഗത്തിലും അഴിമതിക്കെതരേ നിലപാട് കടുപ്പിച്ച് വിജയ്
text_fieldsചെന്നൈ: തന്‍റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലും തമിഴ്‌നാടിനെ അഴിമതിയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും സത്യസന്ധവും സുതാര്യവുമായ ഭരണം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും ഊന്നിപ്പറഞ്ഞു മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിജയ് ദേശീയ പതാക ഉയർത്തി. തമിഴ്‌നാടിനെ കൈക്കൂലിയിലും അഴിമതിയിലും നിന്ന് സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യം.
തീർത്തും സത്യസന്ധവും സുതാര്യവുമായ ഒരു ഭരണം സ്ഥാപിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പൊതുജീവിതത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. "തങ്ങൾ അടിമകളെപ്പോലെയാണ് പരിഗണിക്കപ്പെടുന്നതെന്ന് ആളുകൾ തിരിച്ചറിയുമ്പോൾ, അവരിൽ ഐക്യബോധം ഉടലെടുക്കുന്നു. എല്ലാവരും ഒന്നിച്ചുതുടങ്ങുന്നു. ജാതിവ്യവസ്ഥകൾ തകർന്നടിയും, ജാതി-മത ഭേദങ്ങൾ അപ്രത്യക്ഷമായി എല്ലാവരും ഒന്നിച്ചുചേരുമ്പോൾ, അതാണ് യഥാർത്ഥ സ്വാതന്ത്ര്യം." വിജയ് പറഞ്ഞു.
താനും ഇവിടെയുള്ള എല്ലാവരും ജനങ്ങളുടെ സേവകരാണ്. ഞങ്ങളുടെ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെയും ഗൂഢാലോചനകളെയും ഞങ്ങൾ പരാജയപ്പെടുത്തും. വികലാംഗരായ മുൻ സൈനികർക്കുള്ള സഹായം 5,000 രൂപയിൽ നിന്ന് 7,000 രൂപയായി ഉയർത്തി. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പ്രതിമാസ സഹായം 23,000 രൂപയായി ഉയർത്തിയതായും അദ്ദേഹം പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടൻ തൃഷ, വിജയിന്റെ പിതാവ് ചന്ദ്രശേഖർ, തമിഴ്‌നാട് മന്ത്രിമാർ എന്നിവരും സന്നിഹിതരായിരുന്നു. ഭരണപരമായി ഞങ്ങൾ കേന്ദ്ര സർക്കാരുമായി സഹകരിക്കുന്നുണ്ടെങ്കിലും സൈദ്ധാന്തികമായി ഞങ്ങൾ അതിന്റെ നയങ്ങളെ എതിർക്കുന്നത് തുടരുന്നുവെന്ന് വിജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

