Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമ്യം ലഭിച്ചിട്ടും...

ജാമ്യം ലഭിച്ചിട്ടും യു.പി ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെ മലയാളികൾ

text_fields
bookmark_border
jail
cancel

പന്തളം: കഴിഞ്ഞ 28 ദിവസമായി എഴുവയസ്സുകാരനും ഉമ്മയും വയോധികരായ സ്ത്രീകളും ഉൾപ്പെടെ നാലുപേർ യു.പി ജയിലിൽ കഴിയുന്നു. യു.പി െപാലീസ് അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീ‍െൻറയും കോഴിക്കോട് സ്വദേശി ഫിറോസി‍െൻറയും അമ്മമാരും അൻഷാദി‍െൻറ ഭാര്യയുമാണ് യു.പി ജയിലിൽ കഴിയുന്നത്.

പന്തളം, ചേരിയ്ക്കൽ സ്വദേശിയായ അൻഷാദി‍െൻറ ഉമ്മ നസീമ മൻസിൽ നസീമ ബീവി (62), ഭാര്യ മുഹ്സിന (30), മകൻ ആത്തീഫ് (7), കോഴിക്കോട് സ്വദേശി ഫിറോസി‍െൻറ മാതാവ് കുഞ്ഞലിമ (65) എന്നിവരാണ് ജയിലിൽ കഴിയുന്നത്.

ജയിലിൽ കഴിയുന്ന അൻഷാദിനെയും ഫിറോസിനെയും കാണാൻ സെപ്റ്റംബർ 23നാണ് ഇവർ യു.പിയിൽ എത്തിയത്. 25ന് വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചായിരുന്ന അറസ്റ്റ്. കഴിഞ്ഞ 13ന് ലഖ്നോ അഡീഷനൽ ജില്ല 17ാം നമ്പർ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.

എന്നാൽ, ജയിൽ നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് പറഞ്ഞ് ഒരാഴ്ചയായി നാലുപേരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 12നാണ് അൻഷാദിനെയും ഫിറോസിനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeUP
News Summary - even after got bail Malayalees could not get out of UP jail
Next Story