സാനിറ്ററി പാഡുമായി ശബരിമല അശുദ്ധമാക്കരുതെന്ന് സ്മൃതി ഇറാനി
text_fieldsമുംബൈ: ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് തിരുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമലയിൽ എല്ലാവർക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്. എന്നാൽ അവിടം അശുദ്ധമാക്കരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ആർത്തവ രക്തം പുരണ്ട സാനിറ്ററി പാഡുകൾ നമ്മൾ സുഹൃത്തിെൻറ വീട്ടിലേക്ക് പോകുേമ്പാൾ കൊണ്ടുപോകാറുണ്ടോ? പിന്നെ എന്തിനാണ് ദൈവത്തെ ആരാധിക്കുന്ന ഇടത്തേക്ക് അതുമായി പോകുന്നത്. ഇതെല്ലാം സാധാരണ ബുദ്ധിയോടെ ആേലാചിച്ച് ചെയ്യേണ്ട കാര്യങ്ങളാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ശബരിമലയിൽ ഏതുപ്രായകാർക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബി.എസ്.എൻ.എൽ ജീവനക്കാരിയായ രഹന ഫാത്തിമ പോയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാബിനറ്റ് മന്ത്രിയെന്ന നിലയിൽ സുപ്രീംകോടതി വിധിയെ കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.നേരത്തെ സുപ്രീംകോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.