Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീകൾക്ക്...

സ്ത്രീകൾക്ക് തുല്യത: ഇന്ത്യ ഏറെ പിറകിൽ

text_fields
bookmark_border
gender-equality
cancel

ന്യൂഡൽഹി: സ്ത്രീകൾക്ക് തുല്യത നിഷേധിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ അവസ്ഥ വീണ്ടും മോശമായെന്ന് റിപ്പോർട്ട്. സ്ത്രീകളും പുരുഷന്മാരും തമ്മിൽ വിവിധ കാര്യങ്ങളിലുള്ള വിടവ് പരിഗണിച്ച് ലോക സാമ്പത്തിക ഫോറം തയാറാക്കിയ റിപ്പോർട്ടാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തിൽ നിലവിൽ 112 ആണ് ഇന്ത്യയുടെ സ്ഥാനം. പോയവർഷം രാജ്യം 108ാമതായിരുന്നു.

ആരോഗ്യം, അതിജീവനം, സാമ്പത്തിക പ്രക്രിയയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ റാങ്കിങ്ങിനായി അവലോകനം ചെയ്തു. ലിംഗവേർതിരിവില്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് ഐസ്ലൻഡ് ആണ്. ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബ്രസീൽ (92), ഇന്തോനേഷ്യ (85), ബംഗ്ലാദേശ് (50) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെക്കാൾ മുന്നിലാണ്. ഏറ്റവും മോശം അവസ്ഥ യമനിലാണ്. 153 ആണ് ഇവരുടെ റാങ്ക്. പാകിസ്താൻ 151ാം സ്ഥാനത്തും ഇറാഖ് 152ാമതും എത്തി. മൊത്തത്തിൽ അസമത്വം കുറയാനുള്ള കാരണം സ്ത്രീകളുടെ രാഷ്ട്രീയത്തിലുള്ള വർധിത പങ്കാളിത്തമാണ്. രാഷ്ട്രീയ രംഗത്തെ ലിംഗപരമായ വിടവ് അവസാനിക്കാൻ 95 വർഷമെടുക്കുമെന്നാണ് പുതിയ കണക്ക്.

പോയവർഷം ഇത് 107 വർഷം ആയിരുന്നു. എന്നാൽ, ഈ തവണ സാമ്പത്തികരംഗത്തെ വിടവ് വർധിക്കുകയാണുണ്ടായത്. 2006ൽ സാമ്പത്തിക ഫോറം ഇത്തരത്തിലുള്ള ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുേമ്പാൾ ഇന്ത്യയുടെ സ്ഥാനം 98 ആയിരുന്നു.

സാമ്പത്തിക മേഖലയിൽ മുന്നേറാൻ ഇന്ത്യയിൽ സ്ത്രീകൾക്ക് അവസരം കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കമ്പനി ബോർഡുകളിൽ സ്ത്രീപങ്കാളിത്തം രാജ്യത്ത് വളരെ കുറവാണ് -9.7 ശതമാനം. ആരോഗ്യത്തിലും അതിജീവനത്തിലും പാകിസ്താൻ, ഇന്ത്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിലെ സ്ത്രീകളുടെ നില മോശമാണ്. അവർക്ക് പുരുഷന്മാരെപ്പോലെ ഈ രംഗത്ത് പരിഗണന കിട്ടുന്നില്ല.

ഇന്ത്യയിലെ ജനന നിരക്കിൽ സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യത്യാസവും റിപ്പോർട്ട് എടുത്തു പറഞ്ഞു. രാജ്യത്ത് 100 ആൺകുട്ടികൾ പിറക്കുേമ്പാൾ പെൺകുട്ടികളുടെ എണ്ണം 91 ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender equalitymalayalam newsindia newswomen for women
News Summary - equality for women; india's position -india news
Next Story