Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.പി.എഫ് പരിഷ്കാരം:...

ഇ.പി.എഫ് പരിഷ്കാരം: നിർബന്ധിത വിഹിതം പരമാവധി 1800 രൂപയാക്കി,പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി

text_fields
bookmark_border
ഇ.പി.എഫ് പരിഷ്കാരം: നിർബന്ധിത വിഹിതം പരമാവധി 1800 രൂപയാക്കി,പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി
cancel

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ ആശ്വാസം പകരുന്ന നിർണായക പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). പ്രൊവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളും സ്ഥാപനമുടമകളും പ്രതിമാസം നിർബന്ധമായും അടയ്ക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. ഇപിഎഫ്ഒ ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതി രാജ്യത്തെ എട്ട് കോടിയോളം വരുന്ന ഇപിഎഫ് അംഗങ്ങൾക്ക് നേരിട്ട് ബാധകമാകും.

പുതിയ പരിഷ്കാരങ്ങൾ പ്രകാരം, 1800 രൂപയ്ക്ക് മുകളിൽ അടയ്ക്കുന്ന ഏത് തുകയും തൊഴിലാളിയുടെയോ സ്ഥാപനമുടമയുടെയോ സ്വമേധയായുള്ള നിക്ഷേപമായി മാത്രമേ കണക്കാക്കുകയുള്ളൂ. തൊഴിലാളി 1800 രൂപയ്ക്ക് മുകളിൽ വിഹിതം അടയ്ക്കാൻ താല്പര്യപ്പെട്ടാൽ പോലും, അതിന് തത്തുല്യമായ തുക സ്ഥാപനമുടമയും അടയ്ക്കണോ എന്നത് ഇനി മുതൽ കമ്പനികൾക്ക് തീരുമാനിക്കാം. ഇതിനായി മാനേജ്‌മെന്റുകളെ നിയമപരമായി നിർബന്ധിക്കില്ല.

നിലവിൽ ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഇപിഎഫിലേക്ക് നിർബന്ധമായി പോകുമായിരുന്നു. പുതിയ നിയമം വരുന്നതോടെ ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, നിലവിൽ ഉയർന്ന വിഹിതം അടച്ചുകൊണ്ടിരിക്കുന്ന ജീവനക്കാർക്ക് തങ്ങളുടെ അധിക നിക്ഷേപം എപ്പോൾ വേണമെങ്കിലും കുറയ്ക്കാനോ വേണ്ടെന്നു വെക്കാനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യവും പുതിയ ചട്ടങ്ങൾ ഉറപ്പുനൽകുന്നുണ്ട്.

പണം പിൻവലിക്കൽ നടപടികൾ ലളിതമാക്കി

വിഹിതത്തിലെ മാറ്റങ്ങൾക്ക് പുറമെ, പ്രൊവിഡന്റ് ഫണ്ടിൽ നിന്നും പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇപിഎഫ്ഒ ജനസൗഹൃദമാക്കിയിട്ടുണ്ട്. നിലവിൽ വിവിധ വ്യക്തിഗത ആവശ്യങ്ങൾക്കായി 13 പ്രത്യേക സാഹചര്യങ്ങളിലായിരുന്നു പണം പിൻവലിക്കാൻ അനുമതിയുണ്ടായിരുന്നത്. സങ്കീർണ്ണമായ വ്യവസ്ഥകൾ പൂർണ്ണമായും ഒഴിവാക്കി, ഇനി മുതൽ ഇവയെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങൾ:ചികിത്സ, സ്വന്തം അല്ലെങ്കിൽ മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന അടിയന്തര ആവശ്യങ്ങൾ.

ഭവന നിർമ്മാണം: സ്വന്തമായി വീട് നിർമ്മിക്കുകയോ, സ്ഥലം വാങ്ങുകയോ, നിലവിലുള്ള വീട് പുതുക്കിപ്പണിയുകയോ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം.

സവിശേഷ സാഹചര്യങ്ങൾ:മറ്റ് അപ്രതീക്ഷിത പ്രതിസന്ധികളോ അടിയന്തര സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോൾ പണം പിൻവലിക്കാനുള്ള അനുമതി.

പ്രധാന നേട്ടം: ലളിതവൽക്കരണത്തിലൂടെ ജീവനക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ഇപിഎഫ് പണം ചുവപ്പുനാടകളിൽ കുരുങ്ങാതെ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. എട്ട് കോടിയോളം വരുന്ന അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ സുതാര്യതയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതാണ് ഇപിഎഫ്ഒയുടെ പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfonewdelhiEPFpensionepfo interest
News Summary - EPF Reform: Mandatory contribution capped at ₹1,800
Next Story