അഹ്മദ് പട്ടേലിനെ നാലാമതും ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻറ്
text_fieldsന്യൂഡൽഹി: കള്ളപ്പണം, ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാഴ്ചക്കിടയിൽ നാലാം തവണയാണ് അഹ്മദ് പട്ടേൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നേരിടുന്നത്.
എൻഫോഴ്സ്മെൻറ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചെങ്കിലും അങ്ങോട്ടു ചെല്ലാൻ അഹ്മദ് പട്ടേൽ കൂട്ടാക്കിയില്ല. മുതിർന്ന പൗരന്മാർക്ക് കോവിഡ്കാല നിയന്ത്രണങ്ങളുണ്ടെന്ന് 70കാരനായ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് മൂന്നംഗ എൻഫോഴ്സ്മെൻറ് സംഘം വ്യാഴാഴ്ച രാവിലെ പേട്ടലിെൻറ ഡൽഹിയിലെ വസതിയിൽ എത്തി. ജൂൺ 27, 30, ജൂലൈ രണ്ട് എന്നീ തീയതികളിലായി 27 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇപ്പോൾ യൂറോപ്പിലുള്ള സന്ദേസര സഹോദരന്മാർ നടത്തിയ ബാങ്ക് തട്ടിപ്പ്, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി രാജ്യസഭാംഗം കൂടിയായ അഹ്മദ് പട്ടേലിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് എൻഫോഴ്സ്മെൻറ് ശ്രമിക്കുന്നത്. ഗുജറാത്ത് വഡോദര കേന്ദ്രമായുള്ള സ്റ്റെർലിങ് ബയോടെക് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രമോട്ടർമാരായ സന്ദേസര സഹോദരന്മാരുമായി പട്ടേലിെൻറ കുടുംബാംഗങ്ങൾക്ക് ഇടപാടുണ്ടെന്ന് എൻഫോഴ്സ്മെൻറ് കരുതുന്നു.
അഹ്മദ് പട്ടേലിെൻറ മകൻ ഫൈസൽ, മകളുടെ ഭർത്താവ് ഇർഫാൻ അഹ്മദ് സിദ്ദീഖി എന്നിവരെ കഴിഞ്ഞ വർഷം ഈ കേസിൽ ഏജൻസി ചോദ്യം ചെയ്തിരുന്നു. സന്ദേസര ഗ്രൂപ് ജീവനക്കാരനായ സുനിൽ യാദവിെൻറ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫൈസൽ പങ്കെടുത്ത ഒരു പാർട്ടിക്കുവേണ്ടി 10 ലക്ഷം രൂപ ചെലവാക്കി, നൈറ്റ് ക്ലബിൽ പോകാൻ സൗകര്യം ചെയ്തു കൊടുത്തു, ഡ്രൈവറുടെ വശം ഒരിക്കൽ അഞ്ചു ലക്ഷം രൂപ കൊടുത്തു എന്നിങ്ങനെയാണ് സുനിൽ യാദവിെൻറ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.