ആനയെ കണ്ടുകിട്ടിയത് രണ്ടു മാസത്തിനു ശേഷം; പാപ്പാൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രണ്ടു മാസത്തോളം ‘കാണാമറയത്തായിരുന്ന’ ആനയെ ഡൽഹി പൊലീസ് കണ്ടെത്തി. ഉത് തർപ്രദേശ്-ഡൽഹി അതിർത്തിയിൽ യമുനാനദിയോരത്ത് ഉടമയുടെ അറിവോടെ ഒളിവിൽ പാർ പ്പിച്ചതായിരുന്നു 47 വയസ്സുള്ള ലക്ഷ്മിയെ. ഇതിെൻറ പാപ്പാൻ സദ്ദാമിനെ അറസ്റ്റ് ചെയ്തു. നഗരത്തിലടക്കം കല്യാണത്തിനും മതപരമായ ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കുകയായിരുന്നു ആനയെ എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
മയൂർവിഹാർ, അക്ഷർധാം, ഷകർപുർ എന്നിവിടങ്ങളിൽ ആനയെ എഴുന്നള്ളിച്ചിരുന്നതായും കണ്ടെത്തി. ആനക്ക് ശരിയായ ഭക്ഷണവും മറ്റു സൗകര്യവും നൽകാത്തതിന് ഉടമക്കെതിരെ വനംവകുപ്പ് ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നു. സർക്കാർ ഏറ്റെടുക്കുമെന്നായതോടെയാണ് കാണാതാവുന്നത്. അന്വേഷണത്തിനൊടുവിൽ ആനയെ കെണ്ടത്തിയതോടെ ഉടമ യൂസുഫ് അലിയും അദ്ദേഹത്തിെൻറ മകനും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.