അൽപസമയത്തിനകം
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ഭാവി നിർണയിക്കുന്ന 17ാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഇ തോടൊപ്പം ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫ ലവും അറിയും. ഏപ്രിൽ 11 മുതൽ േമയ് 19വരെ ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പിെൻറ വോെട്ടണ ്ണലിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ആകെയുള്ള 543 ലോക്സഭ സീറ്റുകളിൽ 542ലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രചാരണത്തിന് പണമൊഴുകിയതായി കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ വോെട്ടടുത്ത് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്ക ിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന് വൻ ജയം പ്രവചിച്ച എക്സിറ്റ് പോളുകൾക്കു പിറകെയാണ് വോെട്ടണ്ണൽ നടക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകൾ തള്ളിക്കളഞ്ഞ പ്രതിപക്ഷം ഇക്കുറി മോദി ഭരണത്തിന് തിരിച്ചടിയേൽക്കുമെന്ന പ്രതീക്ഷയിലാണ്.
വോെട്ടണ്ണൽ പ്രക്രിയക്ക് രാവിലെ ഏഴു മണിയോടെ തുടക്കം കുറിക്കും. രാജ്യത്തൊന്നാകെ 1600 വോെട്ടണ്ണൽ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. വോെട്ടണ്ണൽ കേന്ദ്രത്തിലെ 100 മീറ്റർ ചുറ്റളവിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഒാരോ സ്ഥാനാർഥിയുടെയും 16 കൗണ്ടിങ് ഏജൻറുമാർക്ക് വോെട്ടണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകും.
8.10 ഒാടെ ആദ്യ ഫലസൂചന
തിരുവനന്തപുരം: ഒരുമാസത്തെ കൂട്ടിക്കിഴിക്കലുകൾക്കും കാത്തിരിപ്പിനും ശേഷം ഹൃദയമിടിപ്പോടെ ജനവിധി േകൾക്കാൻ കാതോർത്ത് രാഷ്ട്രീയ കേരളം. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം ആരെ തുണച്ചെന്ന് ഇന്നറിയാം. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബി.ജെ.പിയും അവസാനനിമിഷമുണ്ടായ ഐക്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരേപോലെ പ്രതീക്ഷവെക്കുന്നു.
സംസ്ഥാന ഭരണത്തിനുള്ള ജനകീയ മാർക്കിടലും ഒപ്പം ശബരിമലയും അക്രമരാഷ്ട്രീയവും പ്രളയപുനരധിവാസവുമെല്ലാം ജനമനസ്സുകളെ എങ്ങനെ സ്വാധീനിെച്ചന്നതിെൻറ ഫലപ്രഖ്യാപനം കൂടിയാകും ജനവിധി. സംസ്ഥാനത്തെ 29 കൗണ്ടിങ് സ്റ്റേഷനുകളിലെ 140 കേന്ദ്രങ്ങളിൽ രാവിലെ എേട്ടാടെ വോെട്ടണ്ണൽ ആരംഭിക്കും.
8.10 ഒാടെ ആദ്യ ഫലസൂചന വന്നുതുടങ്ങും. തപാൽ വോട്ടുകൾ വ്യാഴാഴ്ച രാവിലെ എട്ടുവരെ സ്വീകരിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളെക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണി ഉറപ്പുവരുത്തും.
വോട്ടുയന്ത്രങ്ങളിലെ വോെട്ടണ്ണൽ ആദ്യ നാലു മണിക്കൂർകൊണ്ട് പൂർത്തിയാകും. തുടർന്നാണ് വിവിപാറ്റ് ബാലറ്റിലേക്ക് കടക്കുക. ഒാരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റുകളാണ് എണ്ണുക. ഒന്ന് പൂർത്തിയായ ശേഷം മറ്റൊന്ന് എന്ന ക്രമത്തിലാണ് എണ്ണൽ. വിവിപാറ്റ് എണ്ണുന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം 10 മണിക്കൂർ വരെ വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.