തെരഞ്ഞെടുപ്പ് ഫലം മോദിക്കും അമിത് ഷാക്കും കനത്ത ആഘാതം
text_fieldsന്യൂഡൽഹി: നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമി ഫൈനലിൽ മുഖമടിച്ചു വീണു. അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം, ബി.ജെ.പിക ്കേറ്റ തിരിച്ചടിയെക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷ ാക്കുമേറ്റ കനത്ത ആഘാതമാണ്.
കരുത്തുറ്റ പ്രതിച്ഛായയുടെ ബലത്തിൽ പാർട്ടിയെയും ഭരണത്തേയും നയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടന്ന അഹങ്കാരം. സൂക്ഷ്മതലത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പു മാനേജ്മെൻറിലുള്ള വിരുതാണ് അമിത് ഷായുടെ പ്രത്യേകതയായി പാർട്ടിക്കാർ ഉയർത്തിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രിമാർ അടക്കം ബി.ജെ.പിയിൽ മറ്റൊരു പേരിനുപോലും പ്രസക്തിയില്ലാത്തവിധം നിർമിച്ചെടുത്ത വിഗ്രഹങ്ങളാണ് ഇപ്പോൾ ഉടയുന്നത്.
കേന്ദ്ര, സംസ്ഥാന ഭരണവും ആർ.എസ്.എസിെൻറ മികവുറ്റ സംഘാടന രീതിയും കോർപറേറ്റ് സഹായത്തിെൻറ പണക്കൊഴുപ്പുമുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ ബി.ജെ.പിയുടെ വീഴ്ച ഒട്ടും ചെറുതല്ല. പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചെന്ന പൊങ്ങച്ചത്തിനപ്പുറം, ദുർബലമായ സംഘടന സംവിധാനവും ആത്മവിശ്വാസം ചോർന്ന നേതൃത്വവും ധനസ്ഥിതി ശോഷിച്ച തറവാടും പൂർണമായും ഒത്തുതീർക്കാത്ത തമ്മിലടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് നേടിയ വിജയം ഒട്ടും ചെറുതല്ല.
യഥാർഥത്തിൽ കോൺഗ്രസ് ജയിക്കുകയല്ല, ബി.ജെ.പി പരാജയപ്പെടുകയാണ് ചെയ്തത്. 15 വർഷം മധ്യപ്രദേശും ഛത്തിസ്ഗഢും അഞ്ചു കൊല്ലം രാജസ്ഥാനും അടക്കിവാണ ബി.ജെ.പി സർക്കാറുകളോടും മോദിസർക്കാറിനോടുമുള്ള ജനരോഷമാണ്, സംവിധാനങ്ങളിൽ ദുർബലമായ കോൺഗ്രസിനെ ജയിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ മാറിമറിഞ്ഞ ഫലങ്ങൾക്കൊടുവിൽ ആരു സർക്കാറുണ്ടാക്കിയാലും സെമിഫൈനൽ ജയിച്ചത് കോൺഗ്രസും രാഹുൽ ഗാന്ധിയും ബി.ജെ.പി വിരുദ്ധ പാർട്ടികളുമാണ്.
ഇഞ്ചോടിഞ്ച് എന്ന വിധത്തിൽ പിടിച്ചുനിൽക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത് എതിർചേരിക്ക് നൽകുന്നത് ജാഗ്രത സന്ദേശമാണ്. ഭരണവിരുദ്ധ വികാരത്തിെൻറ വേലിയേറ്റത്തെ കാവിച്ചിറകൊണ്ട് ഒരളവിൽ ബി.ജെ.പി തടഞ്ഞുനിർത്തി. നേട്ടങ്ങൾ ഒന്നും പറയാനുണ്ടായിരുന്നില്ല. ജനരോഷത്തിന് വിഷയങ്ങൾ ഏറെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.