പ്രചാരണസമയം കുറച്ചത് ബംഗാളിൽ 16 പരിപാടികളെ ബാധിച്ചു
text_fieldsന്യൂഡൽഹി: അക്രമസംഭവങ്ങളുടെ പേരിൽ പ്രചാരണ സമയം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് ക മീഷെൻറ അസാധാരണ നടപടി, പശ്ചിമ ബംഗാളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ 16 പ്രധാന പരി പാടികളെ ബാധിച്ചു. മേയ് 19ന് വോെട്ടടുപ്പ് നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.
എന്നാൽ, വ്യാഴാഴ്ച രാത്രി 10 മണിക്ക് പ്രചാരണം അവസാനിപ്പിക്കാൻ കമീഷൻ ഉത്തരവിട്ടതോടെയാണ് തൃണമൂൽ, സി.പി.എം, ബി.ജെ.പി, കോൺഗ്രസ്, സി.പി.െഎ, ബി.എസ്.പി തുടങ്ങി വിവിധ പാർട്ടികളുെട പരിപാടികൾ റദ്ദാക്കേണ്ടിവന്നത്. റാലികളും യോഗങ്ങളുമെല്ലാം റദ്ദാക്കിയതിൽപെടും.
വ്യാഴാഴ്ച വിവിധ പരിപാടികൾ നടത്തുന്നതിനായി കമീഷെൻറ അനുമതി തേടിയ പാർട്ടികളോട്, അന്ന് രാത്രി മുതൽ മാത്രമാണ് വിലക്ക് ആരംഭിക്കുന്നത് എന്നായിരുന്നു മറുപടി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾക്ക് തടസ്സം വരാതിരിക്കാനാണ് എന്ന് ബി.ജെ.പി ഇതര പാർട്ടികൾ ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.