വായന, ക്ഷേത്രദർശനം, രഹസ്യയോഗങ്ങൾ...നേതാക്കൾ വിലക്ക് മറികടന്ന വിധം
text_fieldsലഖ്നോ: പെരുമാറ്റച്ചട്ടം ലംഘിച്ചതിെൻറ പേരിൽ 48 മുതൽ 72 മണിക്കൂർ വരെ പ്രചാരണപരിപാടികളിൽനിന്നും വിലക്ക് നേര ിട്ടത് ഉത്തർപ്രദേശിലെ പ്രമുഖനേതാക്കൾക്ക് ആഘാതമായിരുന്നു.യോഗി ആദിത്യനാഥ്, േമനക ഗാന്ധി, മായാവതി, അഅ്സം ഖ ാൻ എന്നിവരാണ് ചൊവ്വാഴ്ച മുതൽ വിലക്ക് നേരിട്ടത്. വായനയും ക്ഷേത്രദർശനവും രഹസ്യകൂടിക്കാഴ്ചകളുമായിരുന്നു നേതാക്കളുടെ വിലക്കുകാല പരിപാടികൾ.
വിദ്വേഷ പരാമർശത്തിെൻറ പേരിൽ വിലക്കുനേരിട്ട യോഗി ആദിത്യനാഥ്, മൂന്നുദിവസവും ക്ഷേത്രദർശനത്തിലായിരുന്നു. ലഖ്നോ, അയോധ്യ, വാരാണസി എന്നിവിടങ്ങളിലെ ഹനുമാൻ ക്ഷേത്രങ്ങളിലാണ് യോഗി മൂന്ന് ദിവസങ്ങളിലായി ദർശനം നടത്തിയത്. വീണുകിട്ടിയ ഇടവേളയായാണ് വിലക്കിനെ മേനക ഗാന്ധി കണ്ടതെന്നാണ് അവരുടെ അടുപ്പക്കാർ രഹസ്യം പറയുന്നത്. വായനയിൽ മുഴുകിയാണ് അവർ വിലക്ക് മറികടന്നതത്രെ.
അതേസമയം, വിലക്കുകാലത്തും തിരക്കിലായിരുന്നു ബഹുജൻ സമാജ്വാദി പാർട്ടിയുടെ അമരക്കാരി മായാവതി. പാർട്ടി നേതാക്കളെ തെൻറ വീട്ടിൽ വിളിച്ചുവരുത്തി തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തി. ആവശ്യമായ നിർദേശങ്ങൾ നൽകി.വിലക്കുനേരിട്ട സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാൻ കനത്ത ജാഗ്രതയിലായിരുന്നു. വിലക്ക് കാലത്ത് അദ്ദേഹം മാധ്യമങ്ങളെയും അനുയായികളെയും അഭിമുഖീകരിച്ചതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.