Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 5:25 AM IST Updated On
date_range 1 Aug 2017 5:25 AM ISTപ്രളയത്തിൽ 13 മണിക്കൂർ; വയോധികക്ക് പുതുജീവൻ
text_fieldsbookmark_border
ബർദ്വാൻ (ബംഗാൾ): നിറഞ്ഞൊഴുകുന്ന നദിയിൽ വീണ 62 കാരിയെ 13 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. പശ്ചിമബംഗാളിലെ ഇൗസ്റ്റ് ബർദ്വാൻ ജില്ലയിലെ കാളിബസാർ സ്വദേശിയായ അംഗൻവാടി വർക്കർ തപതി ചൗധരിയാണ് അബദ്ധത്തിൽ പുഴയിൽ വീണത്.
കരകവിഞ്ഞൊഴുകുന്ന ദാമോദർ നദികാണാനെത്തിയതായിരുന്നു ഇവർ. ശനിയാഴ്ച സന്ധ്യയോടെ പുഴയിലെ ശക്തമായ ഒഴുക്കിൽെപട്ട ഇവരുടെ കരച്ചിൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. തുടർന്ന് ഒരു രാത്രി മുഴുവൻ പുഴയിൽ ഒഴുകിയ ഇവരെ ഞായറാഴ്ച രാവിലെ ഏഴരയോടെ മീൻപിടിത്തക്കാരാണ് രക്ഷപ്പെടുത്തിയത്.
പുഴയിൽ വീണ സ്ഥലത്തുനിന്ന് 80 കിലോമീറ്റർ അകലെനിന്നാണ് ഇവരെ രക്ഷിച്ചത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ സുഖം പ്രാപിച്ചതിനെതുടർന്ന്് വീട്ടിലേക്ക് മടങ്ങി.
കരകവിഞ്ഞൊഴുകുന്ന ദാമോദർ നദികാണാനെത്തിയതായിരുന്നു ഇവർ. ശനിയാഴ്ച സന്ധ്യയോടെ പുഴയിലെ ശക്തമായ ഒഴുക്കിൽെപട്ട ഇവരുടെ കരച്ചിൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. തുടർന്ന് ഒരു രാത്രി മുഴുവൻ പുഴയിൽ ഒഴുകിയ ഇവരെ ഞായറാഴ്ച രാവിലെ ഏഴരയോടെ മീൻപിടിത്തക്കാരാണ് രക്ഷപ്പെടുത്തിയത്.
പുഴയിൽ വീണ സ്ഥലത്തുനിന്ന് 80 കിലോമീറ്റർ അകലെനിന്നാണ് ഇവരെ രക്ഷിച്ചത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ സുഖം പ്രാപിച്ചതിനെതുടർന്ന്് വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
