യു.പിയിൽ മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത് എട്ട് ലക്ഷം വിദ്യാർഥികൾ
text_fieldsലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ മാതൃഭാഷ കൂടിയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടു ലക്ഷം വിദ്യാര്‍ത്ഥികള്‍. ശനിയാഴ്ചയായിരുന്നു പരീക്ഷാ ഫലം പുറത്തുവന്നത്. പ്ലസ് ടു പരീക്ഷയില്‍ 2.70 ലക്ഷം വിദ്യാര്‍ത്ഥികൾ ഹിന്ദി പരീക്ഷയിൽ തോറ്റപ്പോൾ ഹൈസ്‌കൂളിൽ 5.28 ലക്ഷം വിദ്യാര്‍ത്ഥികൾ തോറ്റു.
ഹൈസ്‌കൂളിലും പ്ലസ് ടുവിലുമായി 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹിന്ദി പരീക്ഷയെഴുതിയിട്ടില്ലെന്നും യു.പി പരീക്ഷാ ബോർഡ് അധികൃതർ അറിയിച്ചു. 55 ലക്ഷം വിദ്യാർഥികളായിരുന്നു യു.പിയിൽ ഇത്തവണ പരീക്ഷയെഴുതിയത്.
സംസ്ഥാനത്ത് ഹിന്ദി ഭാഷയുടെ ദയനീയ അവസ്ഥ കാണിക്കുന്നതായി പരീക്ഷാ ഫലം. ഇത്രയും മോശം സാഹചര്യത്തിന് കാരണക്കാർ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരും ഹിന്ദി ഭാഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ് ഇത്തരമൊരു പരീക്ഷാ ഫലത്തിന് കാരണമായതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത് പത്ത് ലക്ഷം വിദ്യാർഥികൾ ആയിരുന്നു. അന്ന് പത്താം ക്ലാസിൽ 5.74 വിദ്യാർഥികളും പ്ലസ് ടുവിൽ രണ്ട് വിഷയങ്ങളിലായി 4.1 ലക്ഷം വിദ്യാർഥികളുമായിരുന്നു പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.