രാജസ്ഥാൻ: ആഭ്യന്തരവും ധനകാര്യവും ഗെഹ്ലോട്ടിന്; സചിന് പൊതുമരാമത്ത്
text_fieldsജയ്പൂർ: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രാജസ്ഥാനിൽ മന്ത്രിമാരെ തീരുമാനിച്ചു. ബുധനാഴ്ച അർധരാത്രിയാണ് മ ന്ത്രിമാരെയും വകുപ്പുകളെയും ഗവർണർ കല്യാൺ സിങ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാ തെ 13 മന്ത്രിമാരെയും 10 സഹമന്ത്രിമാരെയുമാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും.
പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവുമുൾപ്പെടെ ഒമ്പതു വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ്. എക്സൈസ്, പ്ലാനിങ്, ഡിപ്പാർട്ട്മെൻറ് ഒാഫ് പേഴ്സണൽ, പൊതുഭരണം, െഎ.ടി തുടങ്ങിയവയാണ് ഗെഹ്ലോട്ടിെൻറ കീഴിലുള്ള മറ്റു വകുപ്പുകൾ. ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിന് പൊതുമരാമത്ത്, നഗര വികസനം, പഞ്ചായത്തി രാജ്, ശാസ്ത്ര സാേങ്കതികം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വകുപ്പുകളാണ് നൽകിയത്.
ഗെഹ്ലോട്ടും സചിൻ പൈലറ്റും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. പ്രധാനസ്ഥാനങ്ങൾ വീതംവെക്കാത്തത് ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള തർക്കം മൂലമാണെന്നും സൂചനകളുണ്ട്.
ബി.ഡി കല്ലക്ക് ഉൗർജ്ജം, പൊതുജനാരോഗ്യം, ഭൂഗർഭ ജലം, കലാ-സാംസ്കാരികം, പുരാവസ്തു വകുപ്പുകൾ നൽകി. ഭവന-ഗ്രാമവികസനം, നിയമ -പാർലമെൻററികാര്യം എന്നിവ ശാന്തി ധരിവാലിനുംവ്യവസായം പർസാദി ലാലിനും അനുവദിച്ചു. ഭൻവാർ ലാൽ മേഘ്വാളിന്സാമുഹിക നീതി-ശാക്തീകരണ വകുപ്പ് നൽകി.
കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രിയായി ലാൽ ചന്ദ് കതാരിയയും ആരോഗ്യ, വാർത്താവിനിമയ, പബ്ലിക് റിലേഷൻസ് മന്ത്രിയായി രഘു ശർമയെയും തെരഞ്ഞെടുത്തു. റവന്യൂ ഹരീഷ് ചൗധരിക്കും ഭക്ഷ്യ -പൊതു വിതരണം രമേഷ് ചന്ദ് മീണക്കും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.