Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ സർക്കാർ...

തെലങ്കാനയിൽ സർക്കാർ ആശുപത്രിയിലെ അനാസ്ഥ: ആംബുലന്‍സ് വിട്ടു നൽകിയില്ല, സൂര്യാഘാതമേറ്റ് മരിച്ചയാളുടെ മൃതദേഹം ചുമന്ന് ബന്ധുക്കൾ നടന്നത് നാല് കിലോമീറ്റർ

text_fields
bookmark_border
india
cancel

ഹൈദരാബാദ്: തെലങ്കാനയിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് മൃതദേഹം തോളിലേന്തി നാല് കിലോമീറ്റർ നടന്ന് ബന്ധുക്കൾ. ഭദ്രാചലം സ്വദേശി കന്ദി വെങ്കണ്ണ (45) യാണ് സൂര്യഘാതമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സമീപമുള്ള സർക്കാർ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ ആംബുലന്‍സ് ഉണ്ടായിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്ന് നാല് കിലോമീറ്ററോളം ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം തോളിലേന്തി കൊണ്ടുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിനിടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. തെലങ്കാനയിലെ ആരോഗ്യമേഖലയുടെയും അടിയന്തര സേവനങ്ങളുടെയും നിലവിലെ അവസ്ഥയെ വിമർശിച്ച് ബി.ആർ.എസ് സർക്കാരിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ഭരണത്തിന് കീഴിൽ തെലങ്കാന ദുരിതത്തിലേക്കും അപമാനത്തിലേക്കും കൂപ്പുകുത്തിയെന്ന് ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു ആരോപിച്ചു. കോൺഗ്രസ് സർക്കാർ പരസ്യങ്ങൾക്കും വിദേശ യാത്രകൾക്കും വേണ്ടി വൻതുക ചെലവഴിക്കുമ്പോൾ പാവപ്പെട്ടവർക്ക് അടിയന്തര സേവനങ്ങൾ പോലും നൽകുന്നില്ലെന്നും കൂട്ടി ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodygovt hospitalTelengana
News Summary - egligence at Telangana government hospital: Ambulance denied, relatives forced to carry body of man who died of heatstroke for four kilometers
Next Story