Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹവാല ഇടപാട് കേസ്:...

ഹവാല ഇടപാട് കേസ്: ഡി.കെ. ശിവകുമാർ അറസ്റ്റിൽ

text_fields
bookmark_border
ഹവാല ഇടപാട് കേസ്: ഡി.കെ. ശിവകുമാർ അറസ്റ്റിൽ
cancel

ന്യൂഡൽഹി / മംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസ് എം.എൽ .എയും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഒാഫിസിൽ നാലു ദിവസമായി ശിവകുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുേമ്പാൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനു മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കർണാടകയിൽനിന്നടക്കം എത്തിയ പ്രവർത്തകർ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കി. തന്നെ ബി.ജെ.പി കുരുക്കുകയായിരുന്നുവെന്ന് ശിവകുമാർ പ്രതികരിച്ചു. ബി.ജെ.പിക്ക് എല്ലാവിധ ‘ആശംസ’കളും നേർന്ന അദ്ദേഹം, താൻ തിരിച്ചുവരുമെന്നും പ്രവർത്തകർ ശാന്തരാകണമെന്നും പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന കാറിൽ കയറിനിന്ന് പ്രവർത്തകരെ അഭിവാദ്യംചെയ്താണ് അദ്ദേഹം പോയത്. വൈദ്യപരിശോധനക്കായി അദ്ദേഹത്തെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലേക്കു മാറ്റി. വൈകാതെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങും. ശിവകുമാറിനെ തിഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.

ശിവകുമാറിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി പകപോക്കുകയാണെന്ന് ആരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെടയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

2017ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാൻ അവരെ ബംഗളൂരുവിലെ റിസോർട്ടിൽ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പാർപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ബംഗളൂരുവിലെയും ഡൽഹിയിലെയും ശിവകുമാറിന്‍റെ വസതികളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.

റെയ്ഡിൽ ഏഴുകോടി രൂപ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ആദായ നികുതി വകുപ്പിന്‍റെ നിർദേശപ്രകാരം ശിവകുമാറിനും ബിസിനസ് പങ്കാളി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽ ശർമ, ഡൽഹി കർണാടക ഭവൻ ജീവനക്കാരായ ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവർക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ െസപ്റ്റംബറിലാണ് കേസെടുത്തത്.

െഎ.എൻ.എക്സ് കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറസ്റ്റിലായതിനു പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിന്‍റെ ‘ട്രബ്ൾ ഷൂട്ടർ’ ആയ ഡി.കെ. ശിവകുമാറിന്‍റെ അറസ്റ്റ്.

പകപോക്കലെന്ന് ശിവകുമാർ

ബംഗളൂരു: ബി.ജെ.പിയുടെ പകപോക്കൽ രാഷ്ട്രീയത്തിെൻറ ഇരയാണ് താനെന്ന് ഡി.കെ. ശിവകുമാർ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അറസ്റ്റിനു പിന്നാലെ ട്വിറ്ററിലാണ് അദ്ദേഹത്തിെൻറ പ്രതികരണം. ‘‘ഒടുവിൽ എന്നെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം പൂർത്തിയാക്കിയ എെൻറ ബി.ജെ.പി സുഹൃത്തുക്കൾക്ക് അഭിനന്ദനം.

കേസ് രാഷ്ട്രീയപ്രേരിതമാണ്. ബി.ജെ.പിയുടെ പകപോക്കൽ രാഷ്ട്രീയത്തിെൻറ ഇരയാണ് ഞാൻ. ദൈവത്തിലും രാജ്യത്തെ നിയമവ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ട്. നിയമപരമായും രാഷ്ട്രീയപരമായും പകപോക്കൽ രാഷ്ട്രീയത്തിനെതിരെ വിജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. നിയമവിരുദ്ധമായി ഒന്നും താൻ ചെയ്തിട്ടില്ല. അതിനാൽ, പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിഷമിക്കരുത്’’ -ശിവകുമാർ പറഞ്ഞു.

കർണാടക കോൺഗ്രസിലെ ശക്തനായ നേതാവായ ഡി.കെ. ശിവകുമാർ പലതവണ ബി.ജെ.പിയുടെ ഒാപറേഷൻ താമര പൊളിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directoratemoney laundering casemalayalam newsindia newsDK Shivakumar
News Summary - ED arrests DK Shivakumar in money laundering case-india news
Next Story