സാമ്പത്തിക സംവരണം ശരി; മാനദണ്ഡം തെറ്റ് –സി.പി.എം
text_fieldsന്യൂഡൽഹി: സാമ്പത്തിക സംവരണത്തെ പിന്തുണക്കുേമ്പാൾതന്നെ, അതിന് അർഹരായവരെ നിശ്ച യിക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന മാനദണ്ഡങ്ങൾക്കെതിരെ സി.പി.എം. പാർലെമ ൻറിനെ മറികടന്ന് സർക്കാർ ഉത്തരവിലൂടെ മാനദണ്ഡം നിശ്ചയിച്ചതിനെയും സി.പി.എം ചോദ് യം ചെയ്തു.
നിലവിൽ സംവരണാനുകൂല്യം കിട്ടാത്ത പൊതുവിഭാഗത്തിന് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ബ ിൽ കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിലാണ് പാസാക്കിയത്. അതു നടപ്പാക്കുന്നതിെൻറ മാന ദണ്ഡങ്ങൾ കഴിഞ്ഞദിവസമാണ് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
ഭരണഘടനാ ഭേദഗതിക്കുപിന്നാലെ, േയാഗ്യരെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാർലമെൻറിൽ പ്രത്യേക ബില്ലായി അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം. എന്നാൽ അതു മറികടന്നാണ് മാനദണ്ഡങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തത്. ബജറ്റ് സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പിൻവാതിൽ വഴി സ്വീകരിച്ചത്. 31നാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്.
സാമ്പത്തിക സംവരണത്തിനുള്ള അർഹതയുടെ മാനദണ്ഡങ്ങൾ ഇവയാണ്: കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. അഞ്ചേക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ളവർ സംവരണത്തിെൻറ പരിധിയിൽ വരില്ല. 1000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർക്കും ആനുകൂല്യം കിട്ടില്ല. പുരയിട വിസ്തൃതി മുനിസിപ്പാലിറ്റിയുടെ ഗ്രേഡ് അനുസരിച്ച് 100/200 ചതുരശ്ര യാർഡിൽ കൂടാൻ പാടില്ല.
ഇൗ മാനദണ്ഡങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്ന ആശയത്തെ തന്നെ പരിഹസിക്കുന്നതാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. പ്രതിമാസ മിനിമം വേതനം 18,000 രൂപയായി ഉയർത്തണമെന്ന ആവശ്യം പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. എട്ടു ലക്ഷം വരുമാന പരിധി സംവരണത്തിന് നിശ്ചയിച്ചാൽ പ്രതിമാസം 70,000 രൂപ കുടുംബ വരുമാനമുള്ളവർ വരെ സാമ്പത്തിക സംവരണ ആനുകൂല്യത്തിന് അർഹത നേടും.
പൊതുവിഭാഗത്തിൽ സാമ്പത്തികമായി ദുർബലരായവർ പുറന്തള്ളപ്പെടുകയും മെച്ചപ്പെട്ട ജീവിതനിലവാരമുള്ളവർ ആനുകൂല്യം പറ്റുകയും ചെയ്യുന്ന സ്ഥിതിവരും. ഒ.ബി.സി വിഭാഗങ്ങൾക്ക് നിശ്ചയിച്ച ക്രീമിലെയർ പരിധി എട്ടുലക്ഷമാണ്. എന്നാൽ, അതേ മാനദണ്ഡം സാമ്പത്തിക സംവരണത്തിെൻറ കാര്യത്തിൽ ബാധകമാക്കാൻ പാടില്ല.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഷയമാണ് ഒ.ബി.സി ക്രീമിലെയർ പരിധിയുെട മാനദണ്ഡം. അത് പൊതുവിഭാഗത്തിന് ബാധകമാക്കാൻ പറ്റില്ല.
പാർലമെൻറിൽ ശരിയായ രീതിയിൽ നിയമനിർമാണം നടത്താതെ സർക്കാർ ഉത്തരവു വഴി സംവരണ മാനദണ്ഡങ്ങൾക്ക് പ്രാബല്യം നൽകരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.