Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സംവരണം ...

സാമ്പത്തിക സംവരണം സുപ്രീംകോടതി പരിശോധിക്കും

text_fields
bookmark_border
സാമ്പത്തിക സംവരണം  സുപ്രീംകോടതി പരിശോധിക്കും
cancel

ന്യൂഡൽഹി: പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വി ദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയത് ചോദ്യംചെയ്യുന്ന ഹര ജിയിൽ വിശദ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. എന്നാൽ, ഭരണഘടന ഭേദഗതിക്ക് താൽക്കാലിക സ്റ്റേ ഇല്ല.

സാമ്പത്തിക സംവരണ വിഷയത്തിൽ മൂന്നാഴ്ചക്കകം നിലപാട് അറിയിക്കാൻ സർക്കാറിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസയച്ചു. സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് സന്നദ്ധ സംഘടനായ യൂത്ത് ഫോർ ഇക്വാലിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിനുള്ള ഏകമാനദണ്ഡമാക്കാനാകില്ലെന്നും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രീംകോടതിയുടെ മുൻകാല വിധിയും ചൂണ്ടിക്കാട്ടിയാണ് ഹരജി. പൊതുവിഭാഗത്തിലെ പാവപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി പട്ടിക ജാതി, വർഗ, പിന്നാക്ക വിഭാഗങ്ങളിലുള്ള പാവപ്പെട്ടവരെ ഒഴിവാക്കുന്ന ബില്ല് ഭരണഘടനയുടെ അടിസ്ഥാന ഘടനതന്നെ ചോദ്യം ചെയ്യുന്നതാണ്. കുടുംബ വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ എന്ന മാനദണ്ഡം വെച്ചതിലൂടെ സംവരണ ആനുകൂല്യം സാമ്പത്തികമായി ഉയർന്നവർ പിടിച്ചെടുക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEconomic ReservationUpper Caste Reservation
News Summary - Economic Reservation Reviewed by SC - India News
Next Story