Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സംവരണ...

സാമ്പത്തിക സംവരണ ബില്ലിൽ നിരവധി പിഴവുകൾ

text_fields
bookmark_border
സാമ്പത്തിക സംവരണ ബില്ലിൽ നിരവധി പിഴവുകൾ
cancel

ന്യൂഡൽഹി: 10 ശതമാനം സാമ്പത്തിക സംവരണം വ്യവസ്ഥചെയ്യുന്ന ബില്ലിന് നിരവധി പിഴവുക ൾ. സാമുദായിക സംവരണത്തിെൻറ ലക്ഷ്യങ്ങളിൽനിന്ന് ഭിന്നമായ സാമ്പത്തിക സംവരണം ഭരണ ഘടനയുടെ പൊതുലക്ഷ്യത്തിന് നിരക്കുന്നതല്ലെന്നും, പാർലമെൻറ് പാസാക്കിയാലും കോ ടതി കയറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സർക്കാറാകെട്ട, ബിൽ പാസാകുന്നതിനേ ക്കാൾ സാമ്പത്തിക സംവരണത്തിന് ശ്രമിച്ചുവെന്നതിെൻറ പേരിൽ വോട്ടു സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.

ബിൽ പാർലമെൻറംഗങ്ങൾക്ക് പഠനത്തിനായി നേരത്തെ നൽകാതെ തിരക്കിട്ട് അവതരിപ്പിച്ച് ഹ്രസ്വചർച്ചയിലൂടെ പാസാക്കുകയാണ് ചെയ്തത്. ചർച്ചയിലൂടെ മതിയായ ഭേദഗതികൾക്ക് അവസരം നൽകിയില്ല.

• 1991ൽ സാമ്പത്തിക സംവരണത്തിന് നരസിംഹറാവു സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീംകോടതി തടയുകയായിരുന്നു.

•സാമ്പത്തിക സംവരണത്തിെൻറ പരിധിയിൽ സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടുന്നു. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗ സംവരണം സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഇല്ലെന്നിരിക്കേ, ഇൗ വ്യവസ്ഥ സംവരണാനുകൂല്യത്തിലെ വിവേചനമായി മാറും. കോടതിയിൽ ചോദ്യം ചെയ്യപ്പെേട്ടക്കും.

• സാമ്പത്തിക സംവരണം കിട്ടാനുള്ള വ്യവസ്ഥകൾ ബില്ലിൽ പ്രത്യേകമായി പറഞ്ഞിട്ടില്ല. എന്നാൽ, കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ, 1000 ചതുരശ്രയടി വരെയുള്ള വീട്, സ്വന്തമായി അഞ്ചേക്കർ ഭൂമി തുടങ്ങി ഏതെങ്കിലുമുള്ളവർക്ക് സംവരണം കിട്ടില്ല. ലളിതമായ ഇൗ വ്യവസ്ഥകൾ പരമാവധി പേരെ സംവരണത്തിെൻറ പരിധിയിൽ കൊണ്ടുവരും. ഏറ്റവും പാവപ്പെട്ടവർക്ക് മാത്രമായി സംവരണം പരിമിതപ്പെടില്ല. ഉദ്ദേശ്യം പാളും. അങ്ങേയറ്റം ദരിദ്രനും തരക്കേടില്ലാത്ത ജീവിതം നയിക്കുന്നവരും ഒരുപോലെ സംവരണത്തിെൻറ പരിധിയിൽ വരും.

•ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കുന്നവരുടെ ജനസംഖ്യക്ക് ആനുപാതികമായി ക്വോട്ട ശതമാനം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാതെതന്നെയാണ് സംവരണം 10 ശതമാനം വർധിപ്പിക്കുന്നത്. ഇതും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economic Reservationreservation bill
News Summary - economic reservation faults-india news
Next Story