Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടും ആദായ വിൽപന
cancel

ന്യൂഡൽഹി: കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽനിന്ന് കരകയറ്റാനെന്ന പേരിൽ നിർണായക മേഖലകളിൽ ‘വമ്പിച്ച ആദായ വിൽപന’ പ്രഖ്യാപിച്ച് മോദി സർക്കാർ. സ്വാശ്രയത്വം, സ്വദേശി, ഇന്ത്യയിൽ നിർമിക്കാം എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കുേമ്പാൾതന്നെയാണ് കോവിഡിെൻറ മറവിൽ വർധിച്ച തോതിൽ സ്വകാര്യ, വിദേശ നിക്ഷേപത്തിന് വാതിൽ മലർക്കെ തുറക്കുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിെൻറ ഭാഗമായി വ്യോമയാനം, സൈനിക സാമഗ്രി നിർമാണം, കൽക്കരി, വൈദ്യുതി വിതരണം, ധാതുസമ്പത്ത്, ബഹിരാകാശം, ആണവോർജം എന്നീ മേഖലകളിലാണ് ഘടനാപരമായ പരിഷ്ക്കാരങ്ങൾ. വളർച്ചക്കും തൊഴിലവസരത്തിനും വേണ്ടിയാണിതെന്ന് പാക്കേജിെൻറ നാലാംഭാഗം പുറത്തിറക്കിയ ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. 

ഇന്ത്യയിൽ നിർമിക്കാവുന്ന ചില പടക്കോപ്പുകളുടെ പട്ടിക തയാറാക്കി ഇറക്കുമതി നിരോധിക്കും. അവ ഇന്ത്യയിൽനിന്നുതന്നെ വാങ്ങണം. ഓർഡിനൻസ് ഫാക്ടറി ബോർഡുകൾ കോർപറേറ്റ് മാതൃകയിലാക്കി ഓഹരി വിപണിയിൽ ഇറക്കും. സ്വകാര്യവത്കരിക്കില്ല.

യാത്രാവിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപരിധി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇപ്പോൾ വ്യോമമേഖലയിൽ 60 ശതമാനം മാത്രമാണ് സ്വതന്ത്ര ഉപയോഗത്തിന് വിട്ടുനൽകിയിട്ടുള്ളത്. ബാക്കി സൈനിക, തന്ത്രപ്രധാന ആവശ്യങ്ങൾക്കു മാത്രമാണ്. വ്യോമപരിധി കൂടുതലായി തുറന്നുകൊടുക്കുേമ്പാൾ വിമാനങ്ങളുടെ യാത്രാസമയം കുറയും, ഇന്ധനം ലാഭിക്കാം. വിമാനക്കമ്പനികൾക്ക് 1,000 കോടി രൂപ ലാഭം. 

വൈദ്യുതി നിരക്ക് സംബന്ധിച്ച പുതിയ നയം ഒരു മാസത്തിനകം പ്രഖ്യാപിക്കും. വൈദ്യുതി നിർമാണ, പ്രസരണ പദ്ധതി നടത്തിപ്പുകാരെ ലേലത്തിലൂടെ തിരഞ്ഞെടുക്കും. സ്മാർട്ട് മീറ്റർ വ്യാപകമാക്കും.
ഉപഗ്രഹ നിർമാണം, വിക്ഷേപണം, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ തുടങ്ങി ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ മേഖലക്കും പങ്കാളിത്തം. െഎ.എസ്.ആർ.ഒയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സ്വകാര്യ മേഖലയെ അനുവദിക്കും.

സാമൂഹിക അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിന് സർക്കാറിൽനിന്നുള്ള ധനസഹായം വർധിപ്പിക്കും. 8,100 കോടി ലഭ്യമാക്കും. ഓരോ പദ്ധതിക്കും 30 ശതമാനം വരെ ഇങ്ങനെ ലഭിക്കും. പൊതുപദ്ധതി നടത്തിപ്പിെൻറ പേരിൽ സ്വകാര്യ കമ്പനികൾക്ക് സർക്കാറിൽനിന്ന് കൂടുതൽ പണം നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. 

അർബുദ ചികിത്സാചെലവ് കുറക്കുന്ന മെഡിക്കൽ ഐസോടോപ്പുകളുടെ നിർമാണത്തിന് പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ റിസർച് റിയാക്ടർ. തന്ത്രപ്രധാനമായ ആണവ മേഖലയിലെ സ്വകാര്യവത്കരണമാണിത്. 
50 േബ്ലാക്കുകളിലെ കൽക്കരി ഖനനം സ്വകാര്യ മേഖലക്ക്. ടണ്ണിന് നിശ്ചിത തുക എന്ന രീതിക്കു പകരം, വരുമാനത്തിൽ ഒരു പങ്ക് സർക്കാറിന് എന്ന രീതി കൊണ്ടുവരും. ഒപ്പം ധാതുസമ്പത്തിെൻറ 400 േബ്ലാക്കുകൾ ലേലത്തിന്. അലൂമിനിയം വ്യവസായത്തെ സഹായിക്കാൻ ബോക്സൈറ്റ് ബ്ലോക്കുകളിൽ ലേലം. ഖനന പാട്ട അവകാശം കൈമാറ്റം ചെയ്യാൻ അനുവദിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsEconomic packageCovid package
News Summary - economic package -india news
Next Story