സാമ്പത്തിക മാന്ദ്യം: കോൺഗ്രസ് ജനങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യം അകപ്പെട്ട സാമ്പത്തിക മാന്ദ്യത്തിനെതിരെ പാർട്ടി അധ്യക്ഷ സോണിയ ഗാന ്ധിയുടെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിെൻറയും നേതൃത്വത്തിൽ കോൺഗ്രസ് അ ടുത്തമാസം ദേശവ്യാപക കാമ്പയിനിന്. േലാക്സഭ തെരഞ്ഞെടുപ്പോടെ ദുർബലമായ േകാൺഗ്രസ ിനെ പുനരുജ്ജീവിപ്പിക്കാൻ ഡിജിറ്റൽ അംഗത്വം ഉൾപ്പെടെ കാമ്പയിൻ തുടങ്ങാനും മുഖ്യമന് ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളെ ബൂത്തുതല കാമ്പയിനിൽ പങ്കാളികളാക്കാനും കോൺഗ്രസ് പരിപാടികൾ ആവിഷ്ക്കരിച്ചു.
സാമ്പത്തികമാന്ദ്യം ചർച്ചചെയ്യാനും സംഘടന പുനരുജ്ജീവനം ആസൂത്രണം ചെയ്യാനും മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികാഘോഷ പരിപാടികൾക്ക് രൂപം നൽകാനും സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ എ.െഎ.സി.സി ആസ്ഥാനത്ത് ചേർന്ന രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുതിർന്ന നേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്. പാർട്ടി ജനറൽ െസക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ, പ്രദേശ് കോൺഗ്രസ് അധ്യക്ഷന്മാർ, നിയമസഭ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
ഒക്ടോബർ 15 മുതൽ 25 വരെയാണ് സാമ്പത്തികമാന്ദ്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിൻ. ഒക്ടോബറിൽ തന്നെ അംഗത്വ കാമ്പയിനുമായി കോൺഗ്രസ് ഇറങ്ങും. ഏത് മുതിർന്ന നേതാവും വീടുവീടാന്തരം കയറിയിറങ്ങിയുള്ള കാമ്പയിനിൽ ഭാഗഭാക്കാകണം. അംഗത്വം രേഖാമൂലം നൽകുന്നതിന് പുറമെ ഇക്കുറി ഡിജിറ്റലായും അംഗങ്ങളെ ചേർക്കും. അതേസമയം, ബി.ജെ.പി ചെയ്തത് പോലെ മിസ്ഡ് കാൾ അടിച്ചവരെ അംഗങ്ങളാക്കിയാകില്ല എന്ന് കോൺഗ്രസ് വക്താവ് ആർ.പി.എൻ. സിങ് പറഞ്ഞു.
കോൺഗ്രസിെൻറ ആശയാദർശങ്ങളെ കുറിച്ച് പ്രവർത്തകരെ ബോധവത്കരിക്കുന്നതിന് നേതാക്കൾക്ക് പരിശീലനം നൽകും. സംസ്ഥാന തലം തൊട്ട് താഴേക്ക് പരിശീലനം വ്യാപിപ്പിക്കും. അതിനായി പരിശീലകരെ വാർത്തെടുക്കും. എന്നാൽ, ആർ.എസ്.എസ് മാതൃകയിൽ പ്രേരക്മാരെ നിയോഗിക്കുമെന്ന വാർത്ത ശരിയല്ലെന്ന് ആർ.പി.എൻ. സിങ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷിക വാർഷമാചരിക്കുന്നതിെൻറ ഭാഗമായി ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പുറമെ ജനറൽ സെക്രട്ടറിമാരായ ഗുലാം നബി ആസാദ്, കെ.സി. വേണുഗോപാൽ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.