Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുലർകാല ആൻറി...

പുലർകാല ആൻറി ക്ലൈമാക്സ്

text_fields
bookmark_border
maharashtra-politics-1231119.jpg
cancel

മുംബൈ: കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍, ഉദ്ധവ് താക്കറെ മുഖ്യ മന്ത്രി -മാരത്തൺ ചർച്ചകൾക്കൊടുവിൽ എല്ലാം തീരുമാനമാക്കിയാണ് വെള്ളിയാഴ്ച രാത്രി നാടുറങ്ങിയത്. ശനിയാഴ്ച നേരം പുലർന്നത് പക്ഷേ, അവിശ്വസനീയ വാര്‍ത്തയിലേക്കായിരുന്ന ു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഉദ്ധവിെൻറ സത്യപ്രതിജ്ഞ കാത്തുനിന്നവര്‍ ഞെട്ടി. പലവട്ട ചര്‍ച്ചകള്‍ക്ക് ശേഷം ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമാകാനിരിക്കെ ‘ആൻറിക്ലൈമാക്സി’ലായിരുന്നു മഹാനാടകം.

വെള്ളിയാഴ്ച നെഹ്റു സെൻട്രലില്‍ ഉദ്ധവും പവാറും അഹ്മദ് പട്ടേലും ഉള്‍പടെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിനും സര്‍ക്കാര്‍ രൂപവല്‍കരണത്തിനും അന്തിമ രൂപം നല്‍കുന്നതിനിടെയാണ് അട്ടിമറിക്ക് ചരടുവലി തുടങ്ങിയത്. സഖ്യ ചര്‍ച്ച വിജയകരമാകുകയും സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പാകുകയും ചെയ്തോടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപേന്ദ്ര യാദവ് മുംബൈയില്‍ പറന്നിറങ്ങിയതും ഫഡ്നാവിസ് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിയെ കണ്ടതും ആരും അറിഞ്ഞില്ല. ഫഡ്നാവിസിന് തൊട്ടുമുമ്പ് ബി.ജെ.പി നേതാവ് കിരിത് സോമയ്യ രാജ്ഭവനില്‍ എത്തിയിരുന്നു.

മറുഭാഗത്ത് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ അജിത് പവാര്‍ അസ്വസ്ഥനായാണ് കണ്ടതെന്ന് യോഗത്തിലുണ്ടായിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അജിത് ആരുടെയും മുഖത്ത് നോക്കിയിരുന്നില്ല. യോഗം കഴിഞ്ഞ് ‘വക്കീലിനെ’ കാണണമെന്ന് പറഞ്ഞാണ് പോയത്. ആ ‘ വക്കീല്‍’ ആരെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് റാവുത്ത് പരിഹസിച്ചു.

സേന സഖ്യ സര്‍ക്കാറിന് എന്‍.സി.പി എം.എല്‍.എമാർ പിന്തുണ നൽകിയ ഒപ്പ് സഭാകക്ഷി നേതാവെന്ന നിലക്ക് അജിതിെൻറ കൈയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.45 ഓടെ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചതും ആറരയോടെ രാജ്ഭവന്‍ സജീവമായതും നാടകത്തിലെ ഒടുവിെല രംഗങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMaharashtra politicsMaharashtra Govt Formation
News Summary - early morning anti-climax
Next Story