Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ മദ്യപിച്ചെത്തിയ പിതാവ് ആറ് വയസുകാരിയെ പീഡിപ്പിച്ചു

text_fields
bookmark_border
യു.പിയിൽ മദ്യപിച്ചെത്തിയ പിതാവ് ആറ് വയസുകാരിയെ പീഡിപ്പിച്ചു
cancel
Listen to this Article

ലഖ്നോ: ഉത്തർപ്രദേശിൽ മദ്യപിച്ചെത്തിയ പിതാവ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു. ബിജിനോറിലാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി അഡീഷണൽ പൊലീസ് ​സൂപ്രണ്ട് ഗോപാൽ സിങ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

കൊൽക്കത്തയിൽ മുത്തശ്ശിക്കടുത്ത് ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം മോചിതമാവും മുമ്പാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ ഹൂഗ്ളിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അ​രങ്ങേറിയത്. താരകേശ്വറിലെ റെയിൽവേ ഷെഡിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിനെ അക്രമി തട്ടിക്കൊണ്ടുപോയത്.

ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച ഉച്ചയോടെ താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം കുട്ടിയെ വിവസ്ത്രയായി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താരകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുക​യാണ്.

കൊതുകുവലക്ക് കീഴിൽ ഒരു കട്ടിലിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കൊതുകുവല കീറി എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബഞ്ചാര സമുദായത്തിൽ പെട്ട കുടുംബത്തിന് സ്വന്തമായി വീടില്ലാത്തതോടെ തെരുവിലാണ് കഴിഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsRape CaseUttar Pradesh
News Summary - Drunk Father Rapes 6-Year-Old Daughter In Uttar Pradesh
Next Story