അനുരാഗ് താക്കൂർ, പർവേഷ് വർമ്മ എന്നിവരെ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തണം -കമീഷൻ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പർവേഷ് വർമ്മയേയും ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞ െടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷണൻ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഇരുവരെയും മാറ്റി നിർത്തണമെന്നാണ് കമീഷൻ നിർദേശം. എത്രയും പെട്ടെന്ന് ഇരുവരേയും തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കമീഷൻ നിർദേശം.
അനുരാഗ് താക്കൂറിനേയും പർവേഷ് വർമ്മയേയും വിലക്കിയെങ്കിലും ഇരുവർക്കും ഇനിയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാം. കമീഷെൻറ പുതിയ ഉത്തരവോടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇരുവരും ചെലവഴിക്കുന്ന തുക സ്ഥാനാർഥിയുടെ കണക്കിലാവും ചേർക്കുക. മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകരുടെ ചെലവ് സ്ഥാനാർഥിയുടെ ചെലവിനൊപ്പം ചേർക്കാറില്ല. കമീഷെൻറ തീരുമാനത്തോടെ ഇരുവർക്കും ഈ ആനുകൂല്യമാണ് നഷ്ടമായത്.
രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തിൽ അനുരാഗ് താക്കൂർ മുഴക്കിയിരുന്നു. ഷഹീൻബാഗ് സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറിെൻറ പരാമർശം. ഇതിെൻറ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.