Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം ഖാൻെറ പ്രസ്താവനയെ...

അസം ഖാൻെറ പ്രസ്താവനയെ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തോട് ഉപമിച്ച് സുഷമ

text_fields
bookmark_border
അസം ഖാൻെറ പ്രസ്താവനയെ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തോട് ഉപമിച്ച് സുഷമ
cancel

ന്യൂഡൽഹി: നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദക്കെതിരെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാൻ നടത്തിയ കാവി അടിവസ്ത്ര പരാമർശത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

പരാമർശത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാപ കൻ മുലായം സിങ് യാദവ് പ്രതികരിക്കണമെന്ന് അവർ പറഞ്ഞു. മുലായത്തെ പുരാണത്തിലെ ഭീഷ്മ പിതാമഹനുമായി ഉപമിച്ചായിരു ന്നു ട്വിറ്ററിലൂടെയുള്ള സുഷമയുടെ മറുപടി.

‘മുലായം ഭായ് സമാജ്‍വാദി പാര്‍ട്ടിയുടെ പിതാമഹൻ നിങ്ങളാണ്. 'അസം ഖ ാന്‍റെ കാക്കി അടിവസ്ത്രം പരാമര്‍ശത്തിൽ മൗനം പാലിച്ചിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. രാംപൂരിൽ ദ്രൗപതി അപമാനിതയായത് നിങ്ങളുടെ മുന്നിൽ വച്ചാണ്. ഭീഷ്മരെ പോലെ മൗനം പാലിക്കരുത്' -സുഷമ സ്വരാജ് ട്വീറ്ററിൽ കുറിച്ചു.

'10 വർഷം അവർ രാംപൂർ മണ്ഡലത്തിന്‍റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു.

ഒരാളുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾക്ക് 17 വർഷം വേണ്ടി വന്നു. എന്നാൽ ഞാൻ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്‍റെ വാക്കുകൾ. പരാമർശം വിവാദമായതിനെ തുടർന്ന് ബി.ജെ.പിയാണ് അസംഖാനെതിരെ പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azam khanJayaprada
News Summary - Draupadi Of Rampur Being Disrobed Sushma Swaraj-india news
Next Story