Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജീവിതത്തിലുടനീളം...

‘ജീവിതത്തിലുടനീളം പഠിച്ചത് സംസ്കൃതം; മുസ്ലിമാണെന്ന് ഒരിക്കലും കരുതിയിട്ടില്ല, പക്ഷേ ഇപ്പോൾ...’

text_fields
bookmark_border
dr-firoz-khan
cancel
camera_alt???. ?????????? ????

ജെയ്പൂർ: 11 ദിവസം മുമ്പ് ബനാറസ് ഹിന്ദു സർവകലാശാലയുടെ സംസ്കൃത വിദ്യാധരം വിജ്ഞാനി ൽ (എസ്.വി.ഡി.വി) അസിസ്റ്റൻറ് പ്രഫസറായി ജോലിയിൽ പ്രവേശിച്ച ഫിറോസ് ഖാന് കുറച്ച് ദിവസം ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോവേണ്ടിവന്നു. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടി പുതിയ തസ്തികയിൽ നിയമനം ലഭിച്ച ഫിറോസ്ഖാനെതിരെ സർവകലാശാലയിലെ ഒരുപറ്റം വിദ്യാർഥികൾ തിരിഞ്ഞതോടെയാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. എസ്.വി.ഡി.വിയില െ 20ഒാളം വിദ്യാർഥികൾ വൈസ് ചാൻസലറുടെ വസതിക്കു മുന്നിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ധർണ നടത്തി.

ഫിറോസ് ഖാൻ മുസ്ലിം ആണെന്ന കാരണത്താലായിരുന്നു ഇത്. സംഭവത്തിൽ അത്യധികം നിരാശനായാണ് ഖാൻ പ്രതികരിച്ചത്. ജീവിതത്തിലുടനീളം പഠിച്ചത് സംസ്കൃതമാണെന്നും ഒരു മുസ്ലിം ആണെന്ന് സ്വയം കരുതാൻ ശ്രമിച്ചിട്ടില്ലെന്നും എന്നാൽ, ഇപ്പോൾ പഠിപ്പിക്കാനുള്ള സന്ദർഭമെത്തിയപ്പോൾ പെട്ടെന്ന് അതു മാത്രം പ്രശ്നമായി മാറുന്നുവെന്നും ഖാൻ പറഞ്ഞു. സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂർത്തിയാക്കിയശേഷം 2018ൽ ജയ്പുരിലെ ഡീംഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രീയ സൻസ്കൃതി സൻസ്താനിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. പുറമെ, നെറ്റും ജെ.ആർ.എഫുമുണ്ട്.

‘‘രണ്ടാം തരം മുതൽ സംസ്കൃതം പഠിക്കാൻ തുടങ്ങിയതാണ്. ഇതിെൻറ പേരിൽ തനിക്കൊരിക്കലും പ്രശ്നം നേരിടേണ്ടിവന്നിട്ടില്ല. ജയ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള, 30 ശതമാനം മുസ്ലിംകൾ താമസിക്കുന്ന ബഗാരുവിലെ ജനങ്ങളിൽനിന്നോ അവിടത്തെ മൗലവിയിൽനിന്നോപോലും അങ്ങനെ ഉണ്ടായിട്ടില്ല. സംസ്കൃതസാഹിത്യത്തിെൻറ അത്രപോലും ഖുർആൻ എനിക്കറിയില്ല. സംസ്കൃതത്തിൽ എനിക്കുള്ള അറിവിനെ എെൻറ നാട്ടിലെ ഹിന്ദുക്കൾപോലും പുകഴ്ത്തിയിട്ടുണ്ട്’’ -ഖാൻ വ്യക്തമാക്കി. ഫിറോസ് ഖാെൻറ പിതാവ് റംസാൻ ഖാനും സംസ്കൃത ബിരുദധാരിയാണ്.

എസ്.വി.ഡി.വിയിലെ ഗവേഷകവിദ്യാർഥിയായ കൃഷ്ണകുമാറാണ് ഫിറോസ് ഖാനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ‘‘ഞങ്ങളുടെ സംസ്കാരവുമായും വികാരങ്ങളുമായും ബന്ധമില്ലാത്ത വ്യക്തിക്കെങ്ങനെ ഞങ്ങളുടെ ധർമത്തെ മനസ്സിലാക്കാൻ കഴിയും’’ എന്ന വാദമാണ് കൃഷ്ണകുമാർ ഉയർത്തുന്നത്. എന്നാൽ, താൻ പഠിപ്പിക്കുന്നത് വേദവും ധർമശാസ്ത്രവും ജ്യോതിഷവുമൊക്കെയാണെങ്കിൽ അധ്യാപകൻ ഹിന്ദുവായിരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാമായിരുന്നു. സംസ്കൃതസാഹിത്യത്തിന് അതുമായി ഒരു ബന്ധവുമില്ലെന്നും ഖാൻ പറഞ്ഞു. ശശികാന്ത മിശ്ര, ശുഭം തിവാരി, ചക്രപാണി ഓജ്ഹ എന്നിവരാണ് കൃഷ്ണകുമാറിനൊപ്പം പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഒരു രാഷ്്ട്രീയ പാർട്ടിയും തങ്ങൾക്ക് പിന്നിലില്ലെന്ന് പറഞ്ഞ മിശ്ര എന്നാൽ, താൻ മുമ്പ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നുവെന്ന് അവകാശപ്പെട്ടു. എ.ബി.വി.പി അംഗങ്ങളാണ് ഓജ്ഹയും തിവാരിയും.

സംസ്കൃതസാഹിത്യം പഠിപ്പിക്കാൻ മതവുമായി ബന്ധം വേണ്ടതില്ലെന്ന് വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്നതിൽ ബി.എച്ച്.യു അധികൃതർ പരാജയപ്പെട്ടതായി വിമർശനമുയർന്നിട്ടുണ്ട്. ഇതര പഠന വകുപ്പുകളിലെ വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും ഖാന് പിന്തുണയുമായി രംഗത്തെത്തി. എതിർപ്പുമായി വരുന്നവരെ നിയമപരമായി ശിക്ഷിക്കണമെന്ന് ബി.എച്ച്.യു ആൻഷ്യൻറ് ഹിസ്റ്ററി, കൾചർ ആൻഡ് ആർക്കിയോളജി പ്രഫസർ മഹേഷ് പ്രസാദ് പ്രതികരിച്ചു. ഖാെൻറ മുൻ അധ്യാപകനും ജയ്പുരിലെ രാഷ്ട്രീയ സൻസ്കൃതി സൻസ്താൻ പ്രിൻസിപ്പലുമായ അർകനാഥ് ചൗധരി ശിഷ്യെൻറ സൗമ്യമായ പെരുമാറ്റത്തെയും സൽസ്വഭാവത്തെയും അനുസ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdr. Firoz KhanSanskrit languageBHU University
News Summary - dr. Firoz Khan Sanskrit language BHU University -India News
Next Story