Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത്തരം വർഗീയ...

അത്തരം വർഗീയ ചോദ്യങ്ങൾ വേണ്ട -വാർത്തസമ്മേളനത്തിൽ മമത

text_fields
bookmark_border
അത്തരം വർഗീയ ചോദ്യങ്ങൾ വേണ്ട -വാർത്തസമ്മേളനത്തിൽ മമത
cancel

കൊൽക്കത്ത: നിസാമുദ്ദീനിൽ മത ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരിൽ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്ന വരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ തയാറാകാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ പരിപാടിയിൽ പ ങ്കെടുത്ത എത്ര തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ഒരു മാധ്യമ പ്രവർത്തകെൻറ ചോദ്യത്തിന് രോഷത്തോടെയായിരുന്നു മമതയുടെ മറുപടി -‘അത്തരം വർഗീയ ചോദ്യങ്ങൾ ചോദിക്കരുത്’.

സെക്രട്ടറിയേറ്റിൽ നടന്ന വാർത്തസമ്മേളനത്തിെൻറ ലിങ്ക് പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇതുസംബന്ധിച്ച ചോദ്യവും ഉത്തരവും എഡിറ്റ് ചെയ്ത് ഒഴിവാക്കിയിരുന്നു. തബ്ലീഗ് ജമാഅത്ത് വിഷയത്തിൽ മമത ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന ആേരാപണവുമായി സംസ്ഥാന ബി.ജെ.പി ഘടകം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു മമതയുടെ വാർത്തസമ്മേളനം.

നിസാമുദ്ദീനിൽനിന്ന് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞയാഴ്ച മമത പ്രസ്താവന നടത്തിയിരുന്നു. നിസാമുദ്ദീനിലെ മസ്ജിദിൽ നടന്ന പരിപാടിയിൽ പെങ്കടുത്ത 71 പേർ ബംഗാളിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ച വിവരമാണ് മമത കൈമാറിയത്. ഇവരിൽ 54 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയതായും 40 പേർ മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും െചയ്തു. മറ്റുള്ളവർ അധികൃതരുമായി വൈകാതെ ബന്ധപ്പെടുമെന്ന ശുഭാപ്തിയും അവർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നിസാമുദ്ദീനിൽ നിെന്നത്തിയവരുടെ കാര്യത്തിൽ പിന്നീട് ഒരു വിവരവും സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeecovid 19Tablighi Jamaat
News Summary - Don't Ask Such Communal Questions"- Mamata Banerjee On Delhi Mosque Event
Next Story