ബാബരി ഭൂമി ഹിന്ദുക്കൾക്ക് ദാനം ചെയ്യണമെന്ന് സമീറുദ്ദീൻ ഷാ
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസ് അന്ത്യത്തോട് അടുത്തതോടെ മസ്ജിദിെൻറ ഭൂമി മുസ്ലിംകൾ ഹിന്ദുക്കൾക്ക് ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം ബുദ്ധിജീവികളുമായി അലീഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ രംഗത്ത്. കേസിലെ കക്ഷികളെല്ലാം മൂന്നംഗസമിതിയുടെ മാധ്യസ്ഥ്യശ്രമം തള്ളിക്കളഞ്ഞതിന് പിറ്റേന്നാണ് മുൻ കരസേന ഉപമേധാവി കൂടിയായ സമീറുദ്ദീൻ ഷായും സംഘവും ലഖ്നോവിൽ ഇൗ ആവശ്യമുന്നയിച്ച് വാർത്തസേമ്മളനം വിളിച്ചത്.
സുപ്രീംകോടതി ആ ഭൂമി മുസ്ലിംകൾക്ക് വിട്ടുനൽകിയാലും അവിടെ പള്ളിയുണ്ടാക്കാൻ സാധ്യമല്ലെന്നും അതിനാൽ കോടതി വിധി അനുകൂലമാണെങ്കിലും വിട്ടുകൊടുക്കണമെന്നും ഷാ ആവശ്യപ്പെട്ടു. ‘സമാധാനത്തിന് ഇന്ത്യൻ മുസ്ലിംകൾ’ എന്ന പേരിട്ട സംഘടനയുടെ പേരിലായിരുന്നു വാർത്താസമ്മേളനം. യു.പി.എ കാലത്ത് അലീഗഢ് വൈസ് ചാൻസലറായ സമീറുദ്ദീൻ ഷാ മോദി അധികാരമേറ്റ ശേഷവും തൽസ്ഥാനത്ത് തുടർന്ന് 2017ലാണ് വിരമിച്ചത്.
താൻ യാഥാർഥ്യ ബോധ്യമുള്ളയാളാണെന്നും യാഥർഥ്യം അംഗീകരിച്ചേ മതിയാകൂവെന്നും ഷാ പറഞ്ഞു. സുപ്രീംകോടതി വിട്ടുതന്നാലും അവിടെ പള്ളിയുണ്ടാക്കുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നില്ല. അതിനാൽ ബാബരി മസ്ജിദിെൻറ ഭൂമി അങ്ങോട്ട് വിട്ടുകൊടുത്ത് അതിന് പകരം മറ്റു ആരാധനാലയങ്ങളുടെ കാര്യത്തിൽ ഉറപ്പുവാങ്ങുകയാണ് വേണ്ടതെന്നാണ് ഷായുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.