നമസ്തേ ട്രംപ്: മൊട്ടേര സ്റ്റേഡിയത്തിൽ എതിരേറ്റത് വൻ ജനാവലി
text_fieldsഅഹ്മദാബാദ് / ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഹ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെത്തി. അഹ്മദാബാദ് വിമാനത്താവളത്തിൽ പ്രധ ാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ച ശേഷം റോഡ് ഷോ ആയി സഞ്ചരിച്ച് സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. തുടർന്നാണ് ‘നമസ്തേ ട്രംപ്’ പരിപാടിക്കായി മൊട്ടേര സ്റ്റേഡിയത്തിലെത്തിയത്. ഉച്ചക്ക് 1.30ഓടെ സ്റ്റ േഡിയത്തിൽ എത്തിയ ട്രംപിനെ വൻ ജനാവലിയാണ് എതിരേറ്റത്.
പ്രഥമ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപിനൊപ്പം ഭാര് യ മെലനിയ, മകൾ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ അടക്കമുള്ള ഉ ന്നതതല സംഘവുമുണ്ട്.
11:40 AM - വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
തിങ്കളാഴ്ച 11.40ഓടെ അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഗോത്ര കലാരൂപങ്ങളടക്കം വർണാഭമായ ചടങ്ങുകളോടെയായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം.#WATCH Prime Minister Narendra Modi hugs US President Donald Trump as he receives him at Ahmedabad Airport. pic.twitter.com/rcrklU0Jz8
— ANI (@ANI) February 24, 2020
12.15 PM - സബർമതി ആശ്രമത്തിൽ നൂൽ നൂറ്റ് ട്രംപ്
വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം റോഡ് ഷോ ആയി പുറപ്പെട്ട് 12.15ഓടെയാണ് സബർമതി ആശ്രമത്തിലെത്തിയത്. ഗാന്ധിജിയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തിയ ട്രംപ്, ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു. തുടർന്ന് റോഡ് ഷോ ആയി അഹ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു.
സായാഹ്നം താജ്മഹലിൽ
വൈകുന്നേരം ട്രംപും കുടുംബവും താജ്മഹൽ കാണാനെത്തും. ആഗ്രയിലേക്കുള്ള യാത്രയിൽ മോദി ട്രംപിനൊപ്പമുണ്ടാവില്ല. ആഗ്രയിൽനിന്ന് 6.45ന് വിമാന മാർഗം ഡൽഹിയിലേക്ക്. രാത്രി 7.30ന് പാലം വ്യോമസേനാ വിമാനത്താവളത്തിൽനിന്ന് ഹോട്ടൽ െഎ.ടി.സി മൗര്യയിലേക്ക് പോകും.
നാളെ രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ തുടക്കം
ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ വരവേൽപ് കഴിഞ്ഞ് 10.30ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പ ചക്രം സമർപ്പിക്കും. 11 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യും. വ്യാപാര പ്രതിരോധ കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെക്കും.
രാത്രി 7.30ന് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന്. അത്താഴവിരുന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. വിരുന്നിന് ശേഷം പത്തു മണിയോടെ തിരിച്ച് വിമാനം കയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.