ന്യൂഡൽഹി: സർവിസിൽനിന്ന് വിരമിച്ചാൽ തനിക്ക് പുതിയ ജോലിയോ ഉത്തരവാദിത്തങ്ങളോ വേണ്ടെന്നും ഇതിനായി ആരെയും സമീപിക്കില്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ. ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധമുള്ളതിനാലാണ് മൂന്ന് മുതിർന്ന ജഡ്ജിമാർക്കൊപ്പം ചേർന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നീക്കം നടത്തിയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. വിജയവാഡയിൽ നടന്ന ചടങ്ങിൽ സംസാരിക്കെവയാണ് ജസ്റ്റിസ് ചെലമേശ്വർ നിലപാട് വ്യക്തമാക്കിയത്. ‘‘വിരമിക്കാൻ നാല് മാസമേയുള്ളൂ. ഇതിനുശേഷം എന്തെങ്കിലും ജോലി ലഭിക്കാൻ ഒരു സർക്കാറിനെയും സമീപിക്കില്ല. ദേശീയ ജുഡീഷ്യൻ നിയമന കമീഷൻ വിഷയത്തിൽ ഭിന്നവിധി നൽകിയപ്പോഴും എനിക്കെതിരെ ചിലർ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു പാർട്ടിയുമായുണ്ടായിരുന്ന ബന്ധം നിയമനസമയത്ത് വെളിപ്പെടുത്തിയിരുന്നു. ജഡ്ജിയായ നിമിഷം മുതൽ അത് ഉപേക്ഷിച്ചു’’-ജസ്റ്റിസ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2018 10:50 PM GMT Updated On
date_range 2018-07-30T09:39:59+05:30വിരമിക്കലിനുശേഷം ജോലിക്കായി ആരെയും സമീപിക്കില്ല –ചെലമേശ്വർ
text_fieldsNext Story