ലോയ കേസ് കൂടുതൽ ദുരൂഹമാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖകൾ
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന െസാഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയ കൊല്ലപ്പെട്ട കേസിനെ കൂടുതൽ ദുരൂഹമാക്കി മഹാരാഷ്ട്ര സർക്കാർ സുപ്രീംേകാടതിയിൽ സമർപ്പിച്ച രേഖകൾ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഹരജിക്കാർക്ക് എല്ലാ രേഖകളും കൈമാറണമെന്ന് സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും ഇൻറലിജൻസ് വിഭാഗവും ചേർന്ന് സമർപ്പിച്ച രേഖകളിൽ ഒന്നിലധികം വൈരുധ്യങ്ങളുണ്ടെന്ന് മരണത്തിലെ ദുരൂഹത പുറത്തുവിട്ട ‘കാരവൻ’ മാഗസിൻ പറയുന്നു.
2014ൽ സഹപ്രവർത്തകെൻറ മകളുടെ വിവാഹത്തിൽ പെങ്കടുത്ത് മടങ്ങവെ നാഗ്പുരിൽവെച്ചാണ് ലോയ മരിച്ചത്. അവസാന മണിക്കൂറുകളിൽ അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്നത് ജഡ്ജിമാരായ ശ്രീകാന്ത് കുൽക്കർണി, എസ്.എം. മോദക്, വി.സി. ബർദെ, രൂപേഷ് രാതി എന്നിവരടങ്ങിയ സംഘമായിരുന്നു. ഈ ജഡ്ജിമാരിലാരും മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, സർക്കാർ ഹരജിക്കാർക്ക് നൽകിയ റിപ്പോർട്ടിൽ ജഡ്ജി രൂപേഷ് രാതിയുടെ രണ്ടുപേജ് വരുന്ന കൈയെഴുത്തായി നൽകിയ പ്രസ്താവന ചേർത്തിട്ടുണ്ടെന്ന് ‘കാരവൻ’ പറയുന്നു.
നെഞ്ചുവേദനയെത്തുടർന്ന് ലോയയെ പ്രവേശിപ്പിച്ച നാഗ്പുരിലെ ഹോസ്പിറ്റലിലെ ഇ.സി.ജി കേടായിരുന്നു. അവിടെയുണ്ടായിരുന്ന ഡോക്ടർ ഇ.സി.ജി നന്നാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതുകാരണം ചികിത്സയുടെ സമയം നഷ്ടമായതായും ജഡ്ജി നൽകിയ പ്രസ്താവനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.