ഡോക്ടർ പ്രസവം നടത്തിയത് വിഡിയോ കോളിൽ, കുഞ്ഞ് മരിച്ചു
text_fieldsചെന്നൈ: വിഡിയോ കോളിൽ പ്രസവം നടത്തിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ചെന്നൈയിലെ ചുനമ്പേട് പൊതുജനാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 32കാരിയായ ചുനമ്പേട് സ്വദേശി പുഷ്പ പ്രസവിച്ച പെൺകുഞ്ഞാണ് മരിച്ചത്. ഡോക്ടർ വിഡിയോ കോളിലൂടെ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ആശുപത്രിയിലെ നഴ്സുമാരാണ് ലേബർ റൂമിൽ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് ആശുപത്രിയിലെത്തിയ പുഷ്പയോടും ഭർത്താവിനോടും പ്രസവവേദന തുടങ്ങാത്തത് കാരണം പിന്നീടെത്തിയാൽ മതിയെന്ന് നഴ്സുമാർ നിർദേശിച്ചിരുന്നു. വൈകിട്ട് ആറ് മണിക്ക് വീണ്ടും ആശുപത്രിയിലെത്തിയ പുഷ്പയുടെ സ്കാനിങ് റിപ്പോർട്ടിൽ കുഴപ്പം കണ്ടെത്തിയതിനെ തുടർന്ന് നഴ്സുമാർ ഡോക്ടറെ ബന്ധപ്പെട്ടു. തുടർന്ന് ഡോക്ടർ വിഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകു കയായിരുന്നു.
നടപടിക്രമങ്ങൾ പാളിയതോടെ മുദുരണ്ടകം സർക്കാർ ആശുപത്രിയിലേക്ക് പുഷ്പയെ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചു എന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ പുഷ്പയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ചാപിള്ളയെ പ്രസവിക്കുകയും ചെയ്തു.
വിഡിയോ കോളിലൂടെ പ്രസവം നടത്തിയ ഡോക്ടറെ സ്ഥലം മാറ്റിയെന്ന് പൊതുജനാരോഗ്യ ഡയറക്ടർ ഡോ. ടി.എസ്. സെൽവവിനായകം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.