ബി.ആർ.ഡി മെഡിക്കൽ കോളജിലെ കുട്ടികളുടെ മരണം; കഫീൽ ഖാന് ക്ലീൻചിറ്റ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുര ിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ കൂട്ട ശിശുഹത്യയുടെ പേരിൽ വേട്ടയാടപ്പെട്ട പ്രഗല്ഭ ശിശുരോഗ വിദഗ്ധനും ആക്ടിവിസ്റ്റുമായ ഡോ. കഫീൽ ഖാന് ക്ലീൻചിറ്റ്. യോഗി സർക്കാർ അന്വേഷണത്തിന് നിയമിച്ച പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ ചുമത്തിയ എല്ലാ കുറ്റങ്ങളിൽനിന്നും ഡോ. കഫീൽ ഖാനെ മുക്തനാക്കിയെന്ന് മാത്രമല്ല, നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഒാക്സിജൻ ലഭ്യമാക്കാത്തതിനാൽ ഗോരഖ്പുരിൽ 70ലേറെ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ച് രണ്ടുവർഷം കഴിഞ്ഞാണ് അന്ന് കുട്ടികളെ രക്ഷിച്ച ഡോ. കഫീൽ ഖാനെ പ്രതിയാക്കി ചുമത്തിയ കുറ്റങ്ങൾ ഇല്ലാത്തതായിരുന്നുവെന്ന റിേപ്പാർട്ട് പുറത്തുവരുന്നത്. ആരോപിച്ച കുറ്റങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവക്കെല്ലാം കഫീൽ ഖാൻ നൽകിയ മറുപടി അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വീകാര്യമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ടിെൻറ സംഗ്രഹത്തിൽ കുറിച്ചു.
ദുരന്തമുണ്ടായ സമയത്ത് കഫീൽ ഖാൻ നടത്തിയതത്രയും കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. കൂട്ടമരണം നടന്ന കുഞ്ഞുങ്ങളുടെ വാർഡിെൻറ ചുമതല കഫീലിനായിരുന്നുെവന്ന വാദം തള്ളിയ റിപ്പോർട്ടിൽ 2016ൽ െലക്ചററായി കയറിയ ഏറ്റവും ജൂനിയറായ ഡോക്ടർ ആയിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കി.കഫീലിനെ കുറ്റമുക്തനാക്കുന്നതിനുള്ള കാരണങ്ങൾ റിപ്പോർട്ടിൽ എണ്ണിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.