Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുത്തലാഖും മുസ്‍ലിം...

‘മുത്തലാഖും മുസ്‍ലിം വ്യക്തിനിയമവും അവരുടെ നാട്ടിലുണ്ടോ?’; സി.എ.എ മുസ്‍ലിം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ വിദേശ മാധ്യമങ്ങൾക്കെതിരെ അമിത് ഷാ

text_fields
bookmark_border
‘മുത്തലാഖും മുസ്‍ലിം വ്യക്തിനിയമവും അവരുടെ നാട്ടിലുണ്ടോ?’; സി.എ.എ മുസ്‍ലിം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ വിദേശ മാധ്യമങ്ങൾക്കെതിരെ അമിത് ഷാ
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) മുസ്‍ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിദേശ മാധ്യമങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി മുസ്‍ലിം വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നെന്ന വാർത്തകൾക്കെതിരെയാണ് വാർത്താഏജൻസിയായ എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ രംഗത്തുവന്നത്. മുത്തലാഖും മുസ്‍ലിം വ്യക്തിനിയമവും ആർട്ടിക്ക്ൾ 370ഉം അവരുടെ രാജ്യത്തുണ്ടോയെന്ന് വിദേശ മാധ്യമങ്ങളോട് ചോദിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

സി.എ.എ ഒരിക്കലും പിൻവലിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നമ്മുടെ രാജ്യത്തുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയെന്നത് ഉറച്ച തീരുമാനമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം, പൗരത്വം നൽകുന്നതിന് മാത്രമാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. പൗരത്വം തിരിച്ചെടുക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല -ഷാ പറഞ്ഞു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് സി.എ.എ നടപ്പാക്കിയതെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തള്ളി. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും അവർ പറഞ്ഞത് ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് 1950 മുതൽ ഞങ്ങൾ പറയുന്ന കാര്യമാണ്. സി.എ.എയുടെ കാര്യത്തിൽ രാഷ്ട്രീയനുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. 2019ലെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്ന കാര്യമാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന കാര്യം.

2019ൽ തന്നെ പാർലമെന്‍റ് ബിൽ പാസാക്കിയതാണ്. എന്നാൽ, കോവിഡ് കാരണമാണ് തുടർനടപടികൾ നീണ്ടുപോയത്. പ്രതിപക്ഷം പ്രീണനരാഷ്ട്രീയം കളിച്ച് വോട്ട് നേടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കുമെന്ന കാര്യം ഞാൻ നേരത്തെ എത്രയോ തവണ പറഞ്ഞതാണ് - അമിത് ഷാ കൂട്ടിച്ചേർത്തു.

മുസ്‍ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം കടുത്ത വിമർശനങ്ങൾക്കിടയാക്കുകയും നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‍ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അവസരമൊരുക്കുന്ന സി.എ.എ പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനാൽ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മതേതര തത്വങ്ങളെ ദുർബലപ്പെടുത്തുന്നെന്നാണ് പ്രധാന വിമർശനം. ഹിന്ദു, സിഖ്, ബുദ്ധർ, ജൈനർ, പാഴ്‌സികൾ, ക്രിസ്ത്യൻ മതവിഭാഗക്കാർക്കാണ് നിയമത്തിന്റെ ഗുണം ലഭിക്കുക. ഇതും മുത്തലാഖ് നിരോധനവും ആർട്ടിക്കിൾ 370 റദ്ദാക്കലുമെല്ലാം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിയമങ്ങളാണെന്ന രീതിയിൽ വിദേശ മാധ്യമങ്ങൾ വ്യാപക വിമർശനം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahArticle 370Foreign MediaCitizenship Amendment Act
News Summary - ‘Do they have Triple Talaq, Muslim Personal law, Article 370 in their country’; Amit Shah against foreign media
Next Story