Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ...

ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പഴയ തന്ത്രങ്ങൾ മാറ്റേണ്ടിയിരിക്കുന്നു -ഡി.കെ. ശിവകുമാർ

text_fields
bookmark_border
DK Shivakumar,Bihar Elections,Strategy Change,Old Tactics,Political Approach, ശിവകുമാർ, ബിഹാർ, തെരഞ്ഞെടുപ്പ്, തന്ത്രം,കർണാടക
cancel
camera_alt

ഡി.കെ. ശിവകുമാർ

Listen to this Article

കർണാടക: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ലഭിച്ച വൻ ഭൂരിപക്ഷത്തിന്റെ അലയൊലി കർണാടകയിലും പ്രതിധ്വനിക്കാൻ തുടങ്ങിയിരിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് സംസ്ഥാനത്ത് കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ഒരു പുതിയ പ്രവർത്തനതന്ത്രം ആവശ്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്കും സഖ്യകക്ഷികൾക്കും ഒരു പാഠമാണെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ വിശേഷിപ്പിച്ചു. ‘ജനങ്ങൾ അവർക്ക് ഭൂരിപക്ഷം നൽകി. ഇത് നമുക്കൊരു പാഠമാണ്. ഭാവിയിൽ കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും വേണ്ടി ഒരു പുതിയ തന്ത്രം രൂപപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു’. സ്ത്രീകൾക്കായുള്ള 10,000 രൂപയുടെ പദ്ധതി ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രകടനത്തെ ബാധിച്ചോ എന്നതിനെക്കുറിച്ച് ‘ഞാൻ അത് പരിശോധിക്കും വിശദമായ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല, റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമെ അതേക്കുറിച്ച് സംസാരിക്കാൻ കഴിയൂ.’

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബിഹാറിൽ വോട്ട് മോഷ്ടിച്ചതായി ആരോപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ശിവകുമാറിന്റെ പ്രസ്താവന. എന്നിരുന്നാലും, ബിഹാറിൽ കോൺഗ്രസ്-ആർ.ജെ.ഡിയുടെ പരാജയത്തിനോ എൻ.ഡി.എയുടെ നിർണായക വിജയത്തിനോ ഉള്ള കാരണം വ്യക്തമല്ലെന്ന് സിദ്ധരാമയ്യ സമ്മതിച്ചു.

ബിഹാറിലെ മഹാസഖ്യത്തിന്റെ മോശം പ്രകടനത്തെക്കുറിച്ച് സിദ്ധരാമയ്യ പറഞ്ഞു, ‘നമ്മൾ ജനങ്ങളുടെ വിധി അംഗീകരിക്കണം. ബിഹാറിലെ പരാജയത്തിന് കാരണമായത് എന്താണെന്ന് എനിക്കറിയില്ല. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തിയ വോട്ട് ചോരി ആരോപണങ്ങൾക്ക് മറുപടിയായി, അവർ ഇവിടെയും വോട്ട് മോഷണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2025 ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് കാണിക്കുന്നത് എൻ.ഡി.എ ഭൂരിപക്ഷത്തേക്കാൾ വളരെ മുന്നിലാണെന്നാണ്. അതേസമയം, തേജസ്വി യാദവും രാഹുൽ ഗാന്ധിയും നയിക്കുന്ന മഹാസഖ്യം വെറും 27 സീറ്റുകളിൽ ഒതുങ്ങിയതായി തോന്നുന്നു. നവംബർ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത് എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SidharamaiahDK SivakumarBihar Election 2025
News Summary - DK Shivakumar: Old tactics need to be changed in the backdrop of Bihar elections
Next Story