Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിങ്ങളല്ലാതെ മറ്റാര്? സർക്കാറിന്റെ നൂറുദിനാഘോഷത്തിന് സിദ്ധരാമയ്യയെ നേരിട്ടെത്തി ക്ഷണിച്ച് ഡി.കെ. ശിവകുമാർ

text_fields
bookmark_border
https://www.madhyamam.com/tags/siddaramaiah
cancel
camera_alt

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും

ബംഗളൂരു: കർണാടകയിൽ പുതിയ സർക്കാറിന്റെ നൂറുദിനാഘോഷത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ക്ഷണിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സിദ്ധരാമയ്യയുടെ സാന്നിധ്യം ഉറപ്പാക്കാൻ നേരിട്ടെത്തിയ ശിവകുമാറിന്റെ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നതായി. സിദ്ധരാമയ്യ ഡൽഹി യാത്ര പോലും മാറ്റിവെച്ച് നൂറുദിനാഘോഷത്തിൽ പ​ങ്കെടുക്കുമെന്നാണ് സൂചന.

സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ ബംഗളൂരുവിലെ ‘കാവേരി’യിൽ എത്തിയാണ് ശിവകുമാർ അദ്ദേഹത്തെ കണ്ടത്. പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന് ശിവകുമാർ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സിദ്ധരാമയ്യ ഡൽഹി സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, ശിവകുമാറിന്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങിയേക്കും.

സർക്കാറിന്റെ നൂറുദിനാഘോഷം വ്യാഴാഴ്ച വിധാൻ സൗധയിൽ നടക്കും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ശിവകുമാർ സംവദിക്കുന്ന പരിപാടിയും തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും. പുതിയ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത 100 ദിവസത്തെ പദ്ധതികൾ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നും അറിയുന്നു.

കർണാടക സ്റ്റേറ്റ് കോ-ഓപറേറ്റിവ് അപെക്സ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ശിവകുമാറും സിദ്ധരാമയ്യയും ചർച്ച ചെയ്തതായാണ് വിവരം. വ്യാഴാഴ്ച തന്നെ നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ വിശ്വസ്തനും മധുഗിരി എം.എൽ.എയുമായ കെ.എൻ. രാജണ്ണ, ശിവകുമാറിന്റെ ബന്ധുവും എം.എൽ.സിയുമായ എസ്. രവിയുമാണ് മുന്നിൽ നിൽക്കുന്നത്. മുൻ മന്ത്രിമാരായ ശിവാനന്ദ് പാട്ടീൽ, ശിവറാം ഹെബ്ബാർ എന്നിവരും പ്രസിഡന്റ് പദത്തിനായി രംഗത്തുണ്ട്.

കോൺഗ്രസിൽ നേതൃമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റത്. എന്നാൽ, 33 അംഗ മന്ത്രിസഭയിൽ നിന്ന്, വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ബി. നാഗേന്ദ്ര രാജിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story