ഡി.കെ. ശിവകുമാറിന് ബംഗളൂരുവിൽ വൻ വരവേൽപ്
text_fieldsബംഗളൂരു: ഹവാല പണമിടപാട് കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് എം.എൽ.എ ഡി.കെ. ശിവകുമാറിന ് കോൺഗ്രസ് പ്രവർത്തകരുടെയും അനുയായികളുടെയും ആവേശം നിറഞ്ഞ വരവേൽപ്. 400 കിലോ തൂ ക്കവും 20 അടി വലിപ്പവുമുള്ള ആപ്പിൾ മാലയുമായാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. ശിവകുമാറിെൻറ ചിത്രങ്ങളിൽ പാലഭിഷേകം നടത്തിയും പുഷ്പവൃഷ്ടി നടത്തിയും അദ്ദേഹത്തിെൻറ ചിത്രമടങ്ങുന്ന െകാടികൾ വീശിയും അനുയായികളുടെ ആഹ്ലാദം അത്യാവേശത്തിലേക്ക് കടന്നു.
ഡൽഹിയിൽനിന്ന് ശനിയാഴ്ച ൈവകീട്ട് മൂന്നോടെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശിവകുമാറിനെ ജെ.ഡി-എസിെൻറ മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് മുൻമന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് തുറന്ന ജീപ്പിൽ ശിവകുമാറിനെ ആനയിച്ചു. ദേവനഹള്ളി ടോൾഗേറ്റ്, യെലഹങ്ക, എസ്റ്റീംമാൾ, ഹെബ്ബാൾ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിന് കോൺഗ്രസ് എം.എൽ.എമാരായ ബൈരതി സുരേഷ്, രംഗനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
ക്യൂൻസ് റോഡിലെ പാർട്ടി ആസ്ഥാനത്തെത്തിയ ശിവകുമാറിനെ കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, വർക്കിങ് പ്രസിഡൻറ് ഇൗശ്വർ ഖണ്ഡ്രെ, എം.എൽ.എ കെ.ജെ. ജോർജ് , മുൻ എം.പി വി.എസ്. ഉഗ്രപ്പ തുടങ്ങിയവർ സ്വീകരിച്ചു. അതേസമയം, കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യയുടെയും ജി. പരമേശ്വരയുടെയും അഭാവവും സ്വീകരണത്തിൽ പ്രകടമായി. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും എന്നിട്ടും ശിക്ഷിക്കപ്പെടുകയായിരുന്നെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. തെൻറ കുടുംബവും സുഹൃത്തുക്കളും അന്വേഷണത്തിെൻറ പേരിൽ പീഡിപ്പിക്കപ്പെട്ടു. തെൻറ അറസ്റ്റിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായെത്തിയത് നന്ദിയോടെ ഒാർക്കുന്നതായും ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.