Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹമോചന ശേഷവും മുൻ...

വിവാഹമോചന ശേഷവും മുൻ ഭർത്താവിന്‍റെ ക്രൂരതക്കെതിരെ പരാതി നൽകാം -സുപ്രീംകോടതി

text_fields
bookmark_border
വിവാഹമോചന ശേഷവും മുൻ ഭർത്താവിന്‍റെ ക്രൂരതക്കെതിരെ പരാതി നൽകാം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: വിവാഹബന്ധം വേർപെടുത്തിയതിനുശേഷവും ഗാർഹിക അതിക്രമ നിയമപ്രകാരം സ്ത്രീക്ക് മുൻ ഭർത്താവിെൻറ ക്രൂരതക്കെതിരെ പരാതി നൽകാമെന്ന് സുപ്രീംകോടതി. വൈവാഹിക കേസിൽ രാജസ്ഥാൻ ഹൈകോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. നിയമപരമായി ബന്ധമിെല്ലന്നതിെൻറ പേരിൽ നേരേത്തയുണ്ടായ ഭർത്താവിെൻറ ക്രൂരതക്കിരയായവർക്ക് നീതി നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗോഗി, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

വൈവാഹിക കേസിൽ ഗാർഹികപീഡന നിമപ്രകാരം വിവാഹമോചിതക്ക് മുൻ ഭർത്താവിനെതിരെ പരാതി നൽകാമെന്ന് 2013ലാണ് രാജസ്ഥാൻ ഹൈകോടതി വിധിച്ചത്. ഇതോടെ, മുൻ ഭർത്താവ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഗാർഹിക പീഡനങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള 2005ലെ നിയമം ഇൗ കേസിൽ പൂർവകാല പ്രാബല്യമുള്ളതായി പരിഗണിക്കാനാവില്ലെന്ന് മുൻ ഭർത്താവിെൻറ അഭിഭാഷകർ വാദിച്ചു. അങ്ങനെവന്നാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ, ഇൗ വാദം തള്ളിയ ബെഞ്ച് രാജസ്ഥാൻ ഹൈകോടതി വിധിയിൽ ഇടപെടില്ലെന്നും പരാതിപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDivorce casesupreme court
News Summary - Divorce Case: Petition Submitted against former Husband says Supreme Court -India News
Next Story