Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരുഷ തുണയില്ലാതെ...

പുരുഷ തുണയില്ലാതെ ഹജ്ജിന് സ്ത്രീകൾക്ക് അനുമതി; ഇളവ് നൽകിയത് സൗദി

text_fields
bookmark_border
പുരുഷ തുണയില്ലാതെ ഹജ്ജിന് സ്ത്രീകൾക്ക് അനുമതി; ഇളവ് നൽകിയത് സൗദി
cancel

ന്യൂഡൽഹി: അടുത്ത ബന്ധുവായ പുരുഷെൻറ തുണയില്ലാതെ ഹജ്ജിന് പോകാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചത് സൗദി അറേബ്യ നൽകിയ ഇളവിലൂടെ. എന്നാൽ, ഇതിെൻറ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം പരിഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഹജ്ജിന് എത്തുന്ന സ്ത്രീകൾക്ക് അടുത്ത ബന്ധുവായ പുരുഷെൻറ തുണ (െമഹ്റം) വേണമെന്ന് സൗദി അറബ്യേ നേരത്തേ നിഷ്കർഷിച്ചിരുന്നു. 2012ൽ ഇൗ വ്യവസ്ഥ വിവാദത്തിന് കാരണമായി. ‘െമഹ്റം’ ഇല്ലാതെ ഹജ്ജ് കർമത്തിനെത്തിയ 1,000 നൈജീരിയൻ സ്ത്രീകളെ ജിദ്ദയിൽനിന്ന് മടക്കി അയച്ചതാണ് വിവാദമായത്. 

ഇൗയിടെ നിയമത്തിൽ സൗദി ഇളവ് അനുവദിച്ചു. 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് പുരുഷെൻറ തുണയില്ലാതെ ഗ്രൂപ്പുകൾക്കൊപ്പം ഹജ്ജിന് വരാമെന്നായി. ഇൗ പ്രത്യേക ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യാൻ അനുമതി നൽകി പിതാവ്/സഹോദരൻ/മകൻ സാക്ഷ്യപത്രം നൽകണമെന്നേയുള്ളൂ.   സൗദിയുമായി ഉഭയകക്ഷി കരാറുള്ള എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള തീർഥാടകർക്ക് ഇൗ ഇളവിന് അർഹതയുണ്ട്. ഇൗ വർഷത്തെ ഹജ്ജിന് ഇതുപ്രകാരമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപടി സ്വീകരിക്കുക.

പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’  ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒറ്റക്ക് ഹജ്ജിന് പോകാൻ അപേക്ഷ നൽകുന്ന സ്ത്രീകളെ  നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കി പ്രത്യേകം പരിഗണിച്ച് അവസരം നൽകുമെന്ന് അറിയിച്ചത്. സ്ത്രീക്കും പുരുഷനും തല്യാവകാശവും അവസരവും നൽകുമെന്നും വ്യക്തമാക്കി. 

മുസ്ലിം വനിതകൾക്ക് തുല്യാവകാശം നൽകാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വരുത്തിയാണ് മോദി ഇക്കാര്യം ‘മൻ കി ബാത്തി’ൽ വിശദീകരിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണ നീക്കങ്ങൾക്കിെടയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. െമഹ്റം ഇളവ് ഇന്ത്യയാണ് നൽകുന്നതെന്ന തരത്തിലായിരുന്നു പരാമർശങ്ങൾ. 

‘‘െമഹ്റത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ഞാൻ  അമ്പരന്നുപോയി. എങ്ങനെയാണ് ഇത് സാധ്യമാവുക? ഇത്തരം നിയമങ്ങൾ ആർക്കാണ് തയാറാക്കാനാവുക? എന്തുകൊണ്ടാണ് ഇൗ വിവേചനം? സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷവും ഇത് തുടരുന്നു. ഇതാരും ചർച്ച ചെയ്യുന്നുപോലുമില്ല’’ -മോദി പറഞ്ഞു. 

‘മോദിജിയുടെ നിർദേശം പരിഗണിച്ച് 1,300 വനിതകൾക്ക്  ഇത്തവണ പുരുഷ തുണയില്ലാതെ ഹജ്ജ് യാത്രാസൗകര്യം ഉറപ്പാക്കു’മെന്ന് പ്രഭാഷണം പുറത്തുവന്നയുടൻ ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ട്വീറ്റ് ചെയ്തു. നറുക്കെടുപ്പിൽനിന്ന് ഇവരെ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ നൽകിയ ഇളവിെൻറ ക്രെഡിറ്റ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsHajj without MahramSaudi authorities
News Summary - Did Modi Govt Relax Rules For Muslim Women Going to Hajj-India News
Next Story