ലോക്ക്ഡൗൺ ലംഘിച്ച് ഡി.എച്ച്.എഫ്.എല്‍ പ്രമോട്ടേഴ്സിന് യാത്രാനുമതി; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടി
text_fieldsമുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാദ ബിസിനസ് ഗ്രൂപ്പായ ഡി.എച്ച്.എഫ്.എല്ലിെൻറ പ്രമോർട്ടർമാരെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന് മഹാരാഷ്ട്രയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടി. പ്രമുഖരെ വഴിവിട്ട് സഹായിച്ചതിന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അമിതാഭ് ഗുപ്ത ഐ.പി.എസിനോട് സർക്കാർ നിർബന്ധിത അവധിയിൽ പോകാൻ നി ർദേശിച്ചു. എച്ച്.എഫ്.എല്‍ ഗ്രൂപ്പിൻെറ പ്രമോട്ടര്‍മാരായ ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവരെ സഹായിച്ചതിനെ തുടര്‍ന്നാണ് നടപടി.
ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്ത ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവരെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ 21 പേരെയും മഹാബലേശ്വറില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മഹാബലേശ്വറിലുള്ള ഫാം ഹൗസിൽ അവധി ചെലവഴിക്കാനാണ് ഇവർ എത്തിയത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ക്വാറൈൻറനിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുംബൈയില്‍ നിന്ന് മഹാബലേശ്വറിലേക്ക് 250 കിലോമീറ്ററോളം അഞ്ചു വാഹനങ്ങളിലായിട്ടാണ് ഇവർ യാത്ര ചെയ്തത്. കുടുംബപരമായ അടിയന്തര വിഷയത്തിനാണ് യാത്ര എന്ന് സൂചിപ്പിച്ചുകൊണ്ട് അമിതാഭ് ഗുപ്ത ഐ.പി.എസ് നൽകിയ കത്തും ഇവരുടെ പക്കലുണ്ടായിരുന്നു. ഈ കത്ത് ഉപയോഗിച്ചാണ് അവർ യാത്ര ചെയ്തത്.
നിയമലംഘനത്തിൽ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അനുമതി നല്‍കിയത് വിവാദമായതോടെ ഇദ്ദേഹത്തിന് നീണ്ടഅവധി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.